വലിയ പാറക്കല്ലു കൊണ്ട് കാര്‍ തകര്‍ത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ! യാത്രക്കാര്‍ക്ക് മര്‍ദ്ദനം

ദശീയപാത ചന്തപ്പുരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. കാറിലെത്തിയ അഞ്ച് അക്രമികള്‍ക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന സംഭവവികാസങ്ങളാണ് സെന്റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകുന്നേരം അരങ്ങേറിയത്. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ലു പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെ മര്‍ദിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പോലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു. കാര്‍ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാര്‍ സ്വദേശികളും നേരത്തേ തന്നെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നത്രെ. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പോലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Read More