പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ഇരുപതോളം വിദ്യാര്‍ഥികള്‍ ! പ്രതികാര നടപടിയെന്നു വിവരം…

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. മറ്റ് രണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സംഘം ചേര്‍ന്ന് പ്‌ളസ് വണ്‍ വിദ്യാര്‍ഥി ജെ.ഡാനിയലിനെ ആക്രമിച്ചത്. നഗരത്തിലെ മൂന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലെത്തിയത്.16കാരനെ മര്‍ദ്ദിച്ചത് അതേ പ്രായത്തില്‍ തന്നെയുള്ള വിദ്യാര്‍ഥികളാണ്. ക്രൂര മര്‍ദനം ഏല്‍ക്കുന്നത് വെറും പതിനാറ് വയസുള്ള വിദ്യാര്‍ഥിക്ക്. കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും അതേ പ്രായമുള്ള വിദ്യാഥികള്‍ തന്നെ. ഉള്ളൂര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ ഡാനിയല്‍. ഇയാളും ഇതേ വിദ്യാര്‍ഥികളും തമ്മില്‍ തിങ്കളാഴ്ചയും തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. അതിന് പകരം വീട്ടാനാണ് ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട സമയത്തെ, ബസ് സ്റ്റോപ്പില്‍ കാത്ത് നിന്ന ഡാനിയലിനെ കൂട്ടത്തോടെ അടിച്ചത്. കൈക്കും തലയ്ക്കും പരുക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടി. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.

Read More