വിലക്കുതിപ്പിൽ സ്വർണത്തേക്കാൾ വേഗത; കോഴിയിറച്ചി വില റിക്കാര്‍ഡില്‍; മലയാളികളുടെ പ്രിയപ്പെട്ട ചിക്കൻ ബിരിയാണിയും ചിക്കൻ സുക്കയും, സിക്സറ്റി ഫൈവും ഇനി സ്വപ്നങ്ങളിൽ മാത്രം

കോട്ടയം: കോഴിയിറച്ചി കിലോ വില ഇരുനൂറിലെത്തുമെന്ന് സൂചന. ക്രിസ്മസ്, പെരുന്നാള്‍, പുതുവത്സര സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. സംസ്ഥാനത്ത് ഒരു മാസത്തിനിടെ ബ്രോയിലര്‍ കോഴിയിറച്ചി കിലോയ്ക്ക് 50 രൂപയ്ക്കു മുകളിലാണ് കൂടിയത്. ആഘോഷസീസണില്‍ മുന്‍പും വില ഉയരാറുണ്ടെങ്കിലും ഈ സീസണിലാണ് ഏറ്റവും വില ഉയര്‍ന്നത്. ദിവസവും പത്തു രൂപ വീതം ഉയരുന്ന സാഹചര്യം മുന്‍പുണ്ടായിട്ടില്ല. നവംബര്‍ പകുതിയില്‍ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 190 രൂപയായി. കേരളത്തിലുള്ള കോഴിഫാമുകളില്‍ 80 ശതമാനവും തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളിലെ വന്‍കിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. കോഴിത്തീറ്റയുടെ വിലവര്‍ധന ഉത്പാദനച്ചെലവ് കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഫാമുടമകളുടെ വിശദീകരണം. തീറ്റവില താങ്ങാനാവാതായതോടെ നാട്ടിന്‍പുറത്തെ ചെറുകിട ഫാമുകള്‍ ഏറെയും പൂട്ടിപ്പോയി. ഇറച്ചിവില വര്‍ധിച്ചതോടെ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. കോട്ടയം: കോഴിയിറച്ചിയുടെ അമിതവില നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന…

Read More