നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്. കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് – അതിനുള്ള ആദ്യപടിയാണ് ലേബൽ വായന. ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ…
Read MoreDay: September 7, 2026
‘കസ്റ്റമറുടെ ഫുഡ്, ഡെലിവറി ബോയ് കഴിച്ചു; ‘സൊമാറ്റോയല്ല, ഇത് ഫുഡ് ഷെയറിംഗ് ഇക്കോണമി’ എന്ന് യുവാവിന്റെ ട്രോൾ
ഓർഡർ ചെയ്ത ഭക്ഷണം എത്താഞ്ഞതിനെ തുടർന്ന് ലൈവ് ലൊക്കേഷൻ തെരഞ്ഞുപിടിച്ച് ഇറങ്ങിയ യുവാവ് കണ്ടത് താൻ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയിയും സുഹൃത്തും ചേർന്ന് കഴിക്കുന്ന കാഴ്ച. ഗുരുഗ്രാം സ്വദേശിയായ ഋഷഭ് കൗശിക്കിനാണ് ഈ വിചിത്ര അനുഭവമുണ്ടായത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സൊമാറ്റോയ്ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. രാത്രി 10.58നാണ് ‘ഖഡക് സിംഗ് ദ ധാബ’ എന്ന റെസ്റ്റോറന്റിൽ നിന്ന് ഋഷഭ് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. ആപ്പിൽ ഡെലിവറി ബോയ് തൊട്ടടുത്തുണ്ടെന്നാണ് കാണിച്ചിരുന്നത്. തുടർന്ന് ലൈവ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ 40 മിനിറ്റോളമായി ഡെലിവറി ബോയ് ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നതായി ഋഷഭ് കണ്ടെത്തി. സംശയം തോന്നി ഋഷഭ് ആ സ്ഥലത്തേക്ക് നേരിട്ടെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഡെലിവറി ബോയിയും മറ്റൊരു വ്യക്തിയും…
Read Moreകെഎസ്ആര്‍ടിസി ബസിൽ ടിക്കറ്റെടുത്തില്ല; അടിച്ചുഫിറ്റായി കണ്ടക്ടറെ തല്ലിയ യുവാവ് പോലീസ് പിടിയിൽ
അഞ്ചല്‍: കെഎസ്ആര്‍ടിസി കൊല്ലം കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിലെ യാത്രക്കാരന് കണ്ടക്ടറേയും സഹയാത്രികരേയും മര്‍ദിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ആലഞ്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കുമരംകരിക്കം മംഗലത്ത് പുത്തന്‍ വീട്ടില്‍ രതീഷ് (30 ) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ റിയാസ് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു ബസില്‍ അഞ്ചല്‍ നിന്നുമാണ് രതീഷ് കയറിയത്. ആലഞ്ചേരി ജംഗ്ഷന് കഴിഞ്ഞതോടെ കണ്ടക്ടര്‍ റിയാസ് ടിക്കറ്റെടുക്കാന്‍ രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രതീഷ് ടിക്കറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. കണ്ടക്ടര്‍ ടിക്കറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ‘ഇല്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് റിയാസിനെ മര്‍ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഈ സമയം സമീപത്തുണ്ടായിരുന്ന വനിതകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും രതീഷിന്റെ മര്ദനമേല്ക്കുകയുണ്ടായി. ഇതോടെ ബസ് നിര്‍ത്തിയിടുകയും ബസില്‍നിന്നു രക്ഷപ്പെടാന്‍…
Read More“ഇന്റേണിന് ശമ്പളം നൽകിയില്ല!” വ്യാജ പോസ്റ്റിന് ട്രോൾ രൂപത്തിൽ മറുപടിയുമായി മക്ഡോണാൾഡ്സ് ഇന്ത്യ, കമ്പനിയുടെ മറുപടി ഇങ്ങനെ…
ഇന്റേൺഷിപ്പ് ചെയ്യുന്ന യുവാവിന് ശമ്പളം നൽകിയില്ലെന്ന ആരോപണമുയർന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിന് ട്രോൾ ട്രെൻഡിലൂടെ മറുപടി നൽകി മക്ഡോണാൾഡ്സ് ഇന്ത്യ. ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കമ്പനി രസകരമായ മറുപടിയുമായി രംഗത്തെത്തിയത്. സെപ്റ്റംബർ 6നാണ് മക്ഡോണാൾഡ്സ് ഇന്ത്യയുടെ ഔദ്യോഗിക പേജിൽ നിന്നെന്ന രീതിയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. 2025 ഡിസംബർ മുതൽ അമിത് ജോഷി എന്ന മാനേജർ തനിക്ക് ശമ്പളം നൽകിയിട്ടില്ലെന്ന് ഇന്റേൺ ആരോപിക്കുന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് കയ്യിൽ ഫോണുമായി സങ്കടപ്പെട്ടിരിക്കുന്ന ഒരു നായയുടെ ചിത്രം പങ്കുവെച്ച് കമ്പനി ട്രോൾ രൂപത്തിൽ മറുപടി നൽകിയത്. “ഞങ്ങളുടെ യഥാർഥ പോസ്റ്റുകൾ ഇതുപോലെ വൈറലായിരുന്നെങ്കിൽ!”എന്ന കുറിപ്പോടെയാണ് മക്ഡോണാൾഡ്സ് മറുപടി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം വ്യാജ വാർത്തയാണെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും കമ്പനിക്ക്…
Read Moreപത്താം ക്ലാസ് വിദ്യാർഥിനിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു: 20കാരന് എട്ട് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് കേസിൽ വിധി പ്രസ്താവിച്ചത്. അമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കുറ്റം തെളിഞ്ഞത്. പിഴത്തുക പൂർണമായും പതിനഞ്ചുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി നാല് മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണം. സ്കൂൾവിട്ട് പുറത്തിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതറിഞ്ഞ പ്രതി, കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.…
Read Moreകോണ്‍ഗ്രസ് തമ്മിലടിയിൽ എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്
തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്‍ഗ്രസ് തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്. എംഎൽഎയുടെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും എംഎൽഎയ് ക്കെതിരേ സജിത്ത് മുട്ടപ്പലവും സജാദും നൽകിയ പരാതികളിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. സ് ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് എംഎൽഎ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുള്ളത്. എംഎൽഎയുടെ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജാദ് എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നതിനാൽ ഇക്കാര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. സംഘർഷത്തിൽ തങ്ങൾക്കും കുടുംബത്തിനും…
Read Moreചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല
തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
Read Moreലോട്ടറിയടിച്ചത് 1,470 കോടി രൂപ; പകുതി തുകയും നിർധനർക്കായി വീതിച്ചു നൽകി അധ്യാപിക, മാതൃകയായി ഫ്രാൻസെസ്
യൂറോ മില്യൺസ് ലോട്ടറിയിലൂടെ 1,470 കോടി രൂപയുടെ (115 മില്യൺ പൗണ്ട്) വമ്പൻ സമ്മാനം ലഭിച്ചിട്ടും, തുകയുടെ പകുതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് ഒരു മുൻ അധ്യാപിക. നോർത്തേൺ അയർലൻഡ് സ്വദേശിനിയും മുൻ സോഷ്യൽ വർക്കറുമായ ഫ്രാൻസെസ് കൊനോളിയാണ് (Frances Connolly) തനിക്ക് ലഭിച്ച ഭാഗ്യത്തിന്റെ ഒരു വിഹിതം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മാറ്റിവെച്ച് ലോകത്തിന് മാതൃകയാകുന്നത്. 2019ലാണ് ഫ്രാൻസെസിനും ഭർത്താവ് പാഡിക്കും ലോട്ടറി ലഭിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പൂർത്തിയായ ശേഷം തുക മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മനുഷ്യസഹജമായ കാര്യമാണെന്നാണ് ഇതേക്കുറിച്ച് ഫ്രാൻസെസ് പ്രതികരിച്ചത്. പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയുമായ ഡോളി പാർട്ടിന്റെ പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ഇവർ വ്യക്തമാക്കുന്നു. സമ്മാനത്തുക ലഭിച്ചതിന് പിന്നാലെ ആഢംബര ജീവിതത്തിന് പുറകെ പോകാതെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച ഇരുവരും ഇതുവരെ 632.5 കോടിയിലധികം രൂപ (ലോട്ടറി തുകയുടെ പകുതിയോളം)…
Read Moreവിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്കു പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി
കോന്നി: വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയായ പതിനാറുകാരി വീണാ പ്രകാശ് (പ്രവീണ) വീട്ടിൽ തൂങ്ങിമരിച്ച വിവരമറിഞ്ഞാണ്, കൊച്ചിയിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായ ബന്ധു പ്രവീൺ (21) എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണവാർത്ത അറിഞ്ഞ കടുത്ത മനോവിഷമത്തിലാണ് പ്രവീൺ എറണാകുളത്ത് ട്രെയിനിന് മുന്നിൽ ചാടിയതെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി. ഇരുവരും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പറയപ്പെടുന്നു. ഇരുവരും തമ്മിലുണ്ടായ ഏതെങ്കിലും തർക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപ്ലാസ്റ്റിക് മലിനീകരണം നിറഞ്ഞ നദി ഒറ്റയ്ക്ക് ശുചീകരിച്ച് യുവാവ്; നെതർലൻഡ്സ് കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം
മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി മാസങ്ങളോളം ഒറ്റയ്ക്ക് ശുചീകരിച്ച ഇരുപതുകാരന് ആഗോള തലത്തിൽ വൻ പ്രശംസ. സോഷ്യൽ മീഡിയയിൽ ‘ബിട്ടു തബാഹി’ (Bittu Tabahi) എന്നറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിക്കാണ് ഈ അപൂർവ്വ നേട്ടം കൈവന്നിരിക്കുന്നത്. യുവാവിന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തിൽ ആകൃഷ്ടനായി നെതർലൻഡ്സ് ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ (The Ocean Cleanup) സിഇഒ ബോയൻ സ്ലാറ്റ് (Boyan Slat) തങ്ങളുടെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു. സർക്കാർ സംവിധാനങ്ങളുടെയോ മറ്റ് വലിയ സംഘടനകളുടെയോ പിന്തുണയില്ലാതെ സ്വന്തം ചിലവിലാണ് സുരേന്ദ്ര നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. ശുചീകരണത്തിന് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങൾ സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ഇയാൾ വാങ്ങിയത്. അജ്നാർ നദിയുടെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സുരേന്ദ്ര പങ്കുവെച്ചിരുന്നു.…
Read More