14-ാം വയസില്‍ പിതാവിന്റെ ദത്തുപുത്രിയായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് മകന്‍ ! ഒടുവില്‍ കൊലപാതകവും…

വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ അവസാനം നേപ്പാളില്‍ നിന്ന് വളര്‍ത്തച്ഛനെത്തി. ചണ്ഡിഗഢിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളര്‍ത്തച്ഛന്‍ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയില്‍ എത്തി ഏറ്റുവാങ്ങിയത്. ജയ്‌റാമിന്റെ യഥാര്‍ഥ മകനും ക്രിസ്റ്റലിന്റെ ഭര്‍ത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാര്‍ച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ കഴുത്തറത്ത നിലയില്‍ ക്രിസ്റ്റലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചണ്ഡിഗഢിലെ ആശുപത്രിയില്‍ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം ജയ്‌റാം ലൊഹാനി ഏറ്റെടുത്തത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭര്‍ത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിര്‍ത്തിയിലെ സിരി മന്തയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ വ്യക്തമായത്. ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്‌റാം ലൊഹാനി ദത്തെടുത്ത പെണ്‍കുട്ടിയായിരുന്നു ക്രിസ്റ്റല്‍. നേപ്പാളിലെ…

Read More