14-ാം വയസില്‍ പിതാവിന്റെ ദത്തുപുത്രിയായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് മകന്‍ ! ഒടുവില്‍ കൊലപാതകവും…

വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ അവസാനം നേപ്പാളില്‍ നിന്ന് വളര്‍ത്തച്ഛനെത്തി. ചണ്ഡിഗഢിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളര്‍ത്തച്ഛന്‍ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയില്‍ എത്തി ഏറ്റുവാങ്ങിയത്.

ജയ്‌റാമിന്റെ യഥാര്‍ഥ മകനും ക്രിസ്റ്റലിന്റെ ഭര്‍ത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മാര്‍ച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ കഴുത്തറത്ത നിലയില്‍ ക്രിസ്റ്റലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചണ്ഡിഗഢിലെ ആശുപത്രിയില്‍ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം ജയ്‌റാം ലൊഹാനി ഏറ്റെടുത്തത്.

കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭര്‍ത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിര്‍ത്തിയിലെ സിരി മന്തയില്‍ വച്ചാണ് പോലീസ് പിടികൂടിയത്.

തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ വ്യക്തമായത്.

ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്‌റാം ലൊഹാനി ദത്തെടുത്ത പെണ്‍കുട്ടിയായിരുന്നു ക്രിസ്റ്റല്‍. നേപ്പാളിലെ നവല്‍പരാസി ജില്ലയില്‍ വസ്ത്രവ്യാപാരിയായിരുന്നു ഇദ്ദേഹം.

14 വയസ്സുള്ളപ്പോഴാണ് ക്രിസ്റ്റല്‍ ജയ്‌റാമിന്റെ വീട്ടിലെത്തുന്നത്. ഒരേ വീട്ടില്‍ താമസം ആരംഭിച്ചതോടെ ജയ്‌റാമിന്റെ മകന്‍ ആഷിഷും ക്രിസ്റ്റലും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വിവാഹം കഴിച്ചതിനു ശേഷവും വീട്ടുകാരെ അറിയിക്കാതെ അവിടെ താമസം തുടര്‍ന്നു.

പിന്നീട് പഞ്ചാബിലെ ഒരു നിശാ ക്ലബില്‍ ജോലി ശരിയായ ആഷിഷ് ക്രിസ്റ്റലുമായി ഇന്ത്യയിലെത്തി താമസം തുടങ്ങി. ക്രിസ്റ്റല്‍ ഒരു സ്പായിലും ജോലിയില്‍ പ്രവേശിച്ചു.

ആദ്യം പഞ്ചാബിലെ ലുധിയാനയിലായിരുന്ന ദമ്പതികള്‍ പിന്നീട് മൊഹാലിയിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറി. തുടര്‍ന്ന് ഇവര്‍ മനി മജ്‌റ എന്ന സ്ഥലത്തേക്കും മാറിയതായി ആഷിഷ് പോലീസിനോടു പറഞ്ഞു.

എന്നാല്‍ ആ സമയത്ത് ആഷിഷ് മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായതോടെ ക്രിസ്റ്റല്‍ ഇതിനെ ചോദ്യം ചെയ്തു. ഇതോടെ വഴക്ക് പതിവായി.

ഈ പെണ്‍കുട്ടിയുമായി ആഷിഷ് ഫെബ്രുവരിയില്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗൊരഖ്പുരിനു സമീപം ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍വച്ച് പിടിയിലായി. തുടര്‍ന്ന് ഈ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം തിരികെ പോയി.

ഇതേസമയം ക്രിസ്റ്റല്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്നും പോലീസ് പറയുന്നു. ഇതറിഞ്ഞ ആഷിഷ് ക്രിസ്റ്റലിലുമായി വീണ്ടും അടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ക്രിസ്റ്റല്‍ അതിനു തയാറായില്ല.

ഇതിനിടെ മാര്‍ച്ച് ഒമ്പതിന് ആഷിഷ് ക്രിസ്റ്റലിനെ ചണ്ഡിഗഡിലെ ഐടി പാര്‍ക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി.

അലീന എന്ന പേരിലാണ് ക്രിസ്റ്റലിനെ ഹോട്ടലില്‍ താമസിപ്പിച്ചത്. അവിടെവച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടെ ക്രിസ്റ്റലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നുമാണ് ആഷിഷ് പോലീസിനു നല്‍കിയ മൊഴി.

ക്രിസ്റ്റലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു തന്നെയാണ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നും ഇതിനായി ആയുധം കരുതിയിരുന്നുവെന്നും ആഷിഷ് പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിനു പിന്നാലെ താടിയും മുടിയും വെട്ടി വേഷം മാറി മൊഹാലിയില്‍ എത്തിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് വലയിലാക്കിയത്.

മൊഹാലിയിലെ ബദ്മരാജില്‍ പാസ്ബുക്കും എടിഎമ്മും വാങ്ങാന്‍ എത്തിയ ഇയാളെ പിടികൂടി ഐടി പാര്‍ക് പോലീസിന് കൈമാറുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ ആഷിഷ് പകര്‍ത്തിയ ക്രിസ്റ്റലിന്റെ ചിത്രങ്ങള്‍ അയാളുടെ മൊബൈലില്‍നിന്ന് പോലീസ് വീണ്ടെടുത്തു.

ചണ്ഡിഗഡിലെ ആശുപത്രിയില്‍ ആറു ദിവസമാണ് ഏറ്റെടുക്കാന്‍ ആളെത്താതെ ക്രിസ്റ്റലിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത്.

തുടര്‍ന്ന് പോലീസ് ജയ്‌റാമിനെ വിവരം അറിയിക്കുകയും അദ്ദേഹം എത്തി മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഇവരുടെ വിവാഹം കുടുംബം അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ധം വഷളാകുന്നതുവരെ ക്രിസ്റ്റലും ആഷിഷും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment