നീതുവിന് നിറകണ്ണുകളോടെ വിട;  അമ്മൂമ്മയേയും അമ്മാവൻമാരേയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

തൃശൂർ: സുഹൃത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ചിയാരം സ്വദേശിനി നീതുവിന് നിറകണ്ണുകളോടെ നാടിന്‍റെ വിട. ഇന്നലെ കൊല്ലപ്പെട്ട നീതുവിന്‍റെ മൃതദേഹം ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.

ചിയാരത്തെ വീട്ടിലേക്ക് പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുവരുന്പോഴേക്കും നാടാകെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ അമ്മൂമ്മയേയും അമ്മാവൻമാരേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.

ഇന്നലെ രാവിലെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് നീതുവിനെ വടക്കേക്കാട് സ്വദേശി നിതീഷ് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലീസ് രേഖപ്പെടുത്തി. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

അമ്മൂമ്മയേയും അമ്മാവൻമാരേയും
തൃശൂർ: ചിയാരത്ത് ബിടെക് വിദ്യാർഥിനിയെ കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related posts