നീണ്ട പതിനൊന്നു വര്‍ഷം യജമാനന്റെ കല്ലറയ്്ക്കു കാവല്‍ നിന്ന ക്യാപിറ്റന്‍ ഒടുവില്‍ മടങ്ങി; തന്റെ യജമാനന്റെ അരികിലേക്ക്…

  ആരുടെയും കരളലിയിക്കുന്നതാണ് 15 വയസുള്ള ക്യാപിറ്റന്‍ എന്ന അല്‍സേഷ്യന്‍ നായയുടെ ജീവിത കഥ. നീണ്ട 11 വര്‍ഷം തന്റെ ജയമാനന്റെ കല്ലറയ്ക്കരികില്‍ കാവല്‍ നിന്നാണ് വിശ്വസ്തനായ ഈ നായ ലോകശ്രദ്ധ നേടിയത്. അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള വില്ലാ കാര്‍ലോസ് പാസില്‍ നിന്നുള്ളതാണ് ഹൃദയസ്പര്‍ശിയായ ഈ സംഭവം. 2006ലാണ് ക്യാപിറ്റന്റെ ഉടമ മിഗ്വേല്‍ ഗുസ്മാന്‍ മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കകം ക്യാപിറ്റനെ കാണാതായിരുന്നു. ഏറെ തിരച്ചിലുകള്‍ നടത്തിയെങ്കിലും ക്യാപിറ്റനെ കണ്ടെത്താനായില്ല. ക്യാപിറ്റന്‍ എവിടേക്കോ ഓടിപ്പോയതാകാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തന്റെ യജമാനന്റെ കല്ലറയ്ക്കരികില്‍ ക്യാപിറ്റനെ കണ്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ അമ്പരന്നത്. എങ്ങനെയാണ് ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതെന്ന് ഇന്നും ആര്‍ക്കുമറിയില്ല. മിഗ്വലിന്റെ ഭാര്യയാണ് മസങ്ങള്‍ക്കു ശേഷം കല്ലറയ്ക്കരികില്‍ കാവല്‍ നില്‍ക്കുന്ന ക്യാപിറ്റനെ കണ്ടെത്തിയത്. ഇവര്‍ ക്യാപിറ്റനെ പലതവണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും വീട്ടില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ ക്യാപ്റ്റന്‍ സെമിത്തേരിയിലേക്കു തന്നെ മടങ്ങി.…

Read More

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായി അലര്‍ച്ച കേട്ടതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി; ഒടുവില്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി…

Read More