ഹണിപ്രീത് അത്ര ‘ഹണി’ അല്ല! പോലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ പ്രധാനി ഗുര്‍മീതിന്റെ ദത്തുപുത്രി ; നേപ്പാളിലേക്ക് കടന്നെന്ന സംശയം ബലപ്പെടുന്നു

ചണ്ഡിഗഢ്: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ പോലീസ് തേടുന്ന കൊടും കുറ്റവാളി. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളാണ് ഹണിപ്രീത്. ഗുര്‍മീതിന്റെ അറസ്റ്റിനു ശേഷം ഒളിവില്‍ പോയ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കലാപം നയിച്ച ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാനും പട്ടികയിലുണ്ട്. മൊത്തം 43പേര്‍ക്കെതിരേയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വിധിപ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്.പഞ്ച്കുലയിലെ കോടതിയില്‍ നിന്ന് രോത്തക്ക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്ന സമയത്ത് ഗുര്‍മീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാണാതാകുകയായിരുന്നു. ഗുര്‍മീതിനു ശേഷം ദേര സച്ചാ സൗദയെ നയിക്കുക ഹണിപ്രീത് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവരെ കാണാതായത്. ഇവര്‍ നേപ്പാളിലേക്കു കടന്നതായും അതല്ല സിര്‍സയില്‍ തന്നെയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.…

Read More