രാജന്‍ എല്ലാം ചെയ്തത് കരുതിക്കൂട്ടി തന്നെ ! മകളെ കൊലപ്പെടുത്തുന്നതിനു മുമ്പ് അവളുടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; അടുത്ത വീട്ടില്‍ ഒളിച്ചിട്ടും ആതിരയ്ക്ക് രക്ഷപ്പെടാനായില്ല…

കൊയിലാണ്ടി: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ തകര്‍ന്ന് രണ്ടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍. പ്രിയതമയ്ക്ക് പരിക്കേറ്റെന്നു കരുതി ആശുപത്രിയില്‍ താലികെട്ടാനായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ നിശ്ചലമായ ശരീരമായിരുന്നു. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ആരും ഒന്നും ബ്രിജേഷിനോട് പറഞ്ഞത്. പത്രവാര്‍ത്തകള്‍ കണ്ട് വിശ്വസിക്കാഞ്ഞ ബ്രിജേഷിന് ഒടുവില്‍ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വന്നു. ആതിര തന്നെ അവസാനമായി വിളിച്ചതിനെക്കുറിച്ച് ബ്രിജേഷ് പറയുന്നതിങ്ങനെ… ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല”ബ്രിജേഷിന്റെ വാക്കുകള്‍ മുറിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി.) ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ…

Read More