കളമശ്ശേരി കാറപകടം ! കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്; മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തി ?

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചd യുവതി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി. കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന്…

Read More

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് വാർഡിലെ കുളിമുറിയിൽ മരിച്ച നിലയിൽ

കളമശേരി: മാതാവിന് കൂട്ടിയിരിക്കാൻ വന്ന യുവാവ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ. കാക്കനാട് വാഴക്കാല ഓലിക്കുഴി ഷംസുദ്ദീൻ മകൻ നിയാസ് (35) നെയാണ് ഇന്ന് രാവിലെയാണ് കണ്ടത്. രാത്രി കുളിക്കാനായി കുളിമുറിയിൽ കയറിയതാണ്. പൈപ്പ് തുറന്ന് കിടന്ന നിലയിലായിരുന്നു. ആണുങ്ങളുടെ വാർഡായ ജെ വാർഡിലെ കുളിമുറിയിലാണ് സംഭവം. ആളുണ്ടെന്ന് കരുതി ആരും മുറി തുറക്കാൻ ശ്രമിച്ചില്ല. വെള്ളം കുളിമുറിയുടെ പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നി രോഗികൾ ഇന്ന് രാവിലെ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. സ്ത്രീകളുടെ വാർഡായ എച്ച് വാർഡിൽ ചികിത്സയിലുള്ള ഉമ്മയ്ക്ക് രാത്രി കൂട്ടിരിക്കാനാണ് നിയാസ് എത്തിയത്. രാത്രി മുതൽ ആളെ ഭാര്യ അന്വേഷിക്കുന്നുണ്ടായിരുന്നു. കളമശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.

Read More