ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന് ഇനി കോന്നിയിൽ അമ്മക്കൂട്

ജഗീഷ് ബാബു കോന്നി: വനമേഖലയോടു ചേർന്ന ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ രണ്ടു മാസം പ്രായം വരുന്ന കുട്ടിക്കൊമ്പൻ ഇനി കോന്നിയിൽ വളരും. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടിയാനകളുടെ പനരധിവാസ കേന്ദ്രത്തിൽ ഇന്ന് രാവിലെ ആറിനാണ് മലപ്പുറം ജില്ലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കുട്ടിയാനയെ ആനത്താവളത്തിൽ എത്തിച്ചത്. അമ്മയാനയിൽ നിന്നും കൂട്ടം തെറ്റി കഴിഞ്ഞ മാർച്ച് 13നാണ് മലപ്പുറം വഴിക്കടവ് പുത്തരിപാടത്തെ ജനവാസ കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് നാട്ടുകാർ ആനക്കുട്ടിയെ കണ്ടെത്തിയത്. വനത്തോട് ചേർന്ന് മൈതാനത്ത് കുട്ടികൾ പന്ത് കളിക്കുന്നിടത്തേക്ക് ഓടിയെത്തിയ കുട്ടിയാനയെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകർ തിരികെ വനത്തിലേക്ക് കടത്തിവിടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഒറ്റപ്പെട്ട കുട്ടിയെ അമ്മയ്ക്കരികിൽ എത്തിക്കാനായി കാട്ടാന സംഘത്തെ വനത്തിൽ തെരഞ്ഞെങ്കിലും ഇതും സാധ്യമായില്ല ഇതേ തുടർന്ന് ആനക്കുട്ടിയെ നെല്ലിക്കുന്ന് വനം സ്റ്റേഷൻ സമീപത്തെ മുറിയിൽ പാർപ്പിച്ച്…

Read More