സംസ്ഥാനത്തെ “ബേബി’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രമോൾ ജിന്നിക്ക് മാംഗല്യം; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിനാണ് വരൻ

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രമോൾ ജിന്നിക്ക് മംഗല്യം. വെള്ളയാംകുടി ഉപ്പുമാക്കൽ തോമസിന്‍റെയും സാലമ്മയുടെയും മകൻ ജിതിൻ തോമസാണ് വരൻ.15നാണ് വിവാഹം. ചുരുളി സെന്‍റ് തോമസ് ഫെറോന പള്ളിയിൽ നടന്ന മനഃസമ്മതത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം നിരവധിപേർ പങ്കെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാണ് സാന്ദ്ര. ചേലച്ചുവട് വടക്കേത്തലക്കൽ ജിന്നി ദേവസ്യയുടെയും റീനയുടെയും മൂത്ത മകളാണ്. വരൻ ജിതിൻ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഇത്തവണ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചത് സാന്ദ്രയാണ്.കട്ടപ്പന ഗവ. കോളജിൽ വൈസ് ചെയർപേഴ്സണായാണ് രാഷ്‌ട്രീയ പ്രവേശനം. ഗവ. കോളജിലെ പ്രിയദർശിനി പ്രസിഡന്‍റ്, മുൻ ബ്ലോക്ക്‌ പഞ്ചായത്തംഗം എന്നീ നിലയിലും പ്രവർത്തിച്ചു. ഇപ്പോൾ യൂത്ത് കോൺഗ്രസ്‌ ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയുമാണ്. കട്ടപ്പന ഗവ. കോളജിലും തൊടുപുഴ ന്യൂമാൻ കോളജിലുമായാണ് ഉന്നത വിദ്യാഭ്യാസം…

Read More

കെഎസ്‌യു പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവം ! എംഎല്‍എമാര്‍ക്കെതിരേ കേസ്‌

കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്. കാലടി ശ്രീ ശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവര്‍ത്തകരായ രാജീവ്, ഡിജോണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎല്‍എമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്. എംഎല്‍എമാരടക്കം 15 പേര്‍ക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍), ഐപിസി 353 (ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍) ഐപിസി 294 (അസഭ്യം പറയല്‍) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.

Read More

കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ ലോക്കപ്പ് തുറന്ന് ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍

പോലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍. കാലടി പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പോലീസ് സ്റ്റേഷനിലെത്തി കെഎസ്യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഏഴു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ പ്രതികരിച്ചു. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോട്…

Read More

എന്നെ പിടിക്കാതെ അവനെപ്പോയി പിടിക്കെടോ ? ഇത് സ്‌നേഹ, തീയില്‍ കുരുത്ത കെഎസ്‌യുകാരി; മന്ത്രി ജലീലിനെതിരായ സമരത്തില്‍ തടയാനെത്തിയ പോലീസിനെ വിറപ്പിച്ച ആ തീപ്പൊരി വളര്‍ന്ന കനല്‍ വഴികള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്‌നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്‌നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്. അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന്‍ വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം…

Read More

യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല ! എസ്എഫ്‌ഐ വധഭീഷണി മുഴക്കുന്നതായി കെഎസ്‌യു…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോളജില്‍ എസ്.എഫ്.ഐ വധഭീഷണി മുഴക്കുന്നുവെന്ന് ഡി.ജി.പിക്ക് കെ.എസ്.യു പരാതി നല്‍കി. യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം ആക്രമിക്കുമെന്ന് എസ്എഫ്‌ഐ. ജില്ലാ നേതാക്കള്‍ ഭീഷണി മുഴക്കുന്നതായാണ് കെഎസ്‌യുവിന്റെ കത്തിലുള്ളത്. പരാതിയില്‍ അന്വേഷണം നടത്തുമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും ഡി.ജി.പി. അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ. പ്രവര്‍ത്തകനുമായ അഖിലിനെ എസ്എഫ്‌ഐ. നേതാക്കള്‍ കുത്തി വീഴ്ത്തിയ സംഭവത്തിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കെതിരായ പരാതികള്‍ ഓരോന്നായി പുറത്തുവന്ന് തുടങ്ങിയത്. മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നതോടെ എസ്എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം ഇടപെട്ട് തിരുത്തല്‍ നടപടികളും മുന്നോട്ടുവച്ചു. എന്നാല്‍ കോളജില്‍ കെഎസ്‌യു. യൂണിറ്റ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ. ജില്ലാ നേതാക്കളുടെയടക്കം ഭീഷണിയാണെന്നാണ് പരാതി. സംഘടനാ പ്രവര്‍നവുമായി മുന്നോട്ടുപോയാല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമുണ്ടാകുമെന്നും ഭീഷണിയുയര്‍ന്നു. ഇതോടെയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്.…

Read More