പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ വീട്ടുകാരെ ധിക്കരിച്ച് മതംമാറി, ദാമ്പത്യത്തില്‍ വിള്ളല്‍ വീണതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, അമരത്തിലെ മുത്തായി മലയാളികള്‍ക്ക് സുപരിചിതയായ മാതുവിന്റെ ജീവിതം ദുരന്തമായതിങ്ങനെ

മാതു എന്ന നടിയെ മറക്കാന്‍ മലയാളികള്‍ക്കാകുമോ? അമരത്തില്‍ മമ്മൂട്ടിയുടെ മകളായ മുത്തെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അതേ നടി. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ മാതുവിന്റെ ജീവിതം സിനിമക്കഥകളേക്കാള്‍ വലിയ ട്വിസ്റ്റുകളുടേതാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അന്യമതസ്ഥനുമായുള്ള പ്രണയവും വിദേശവാസവും ഒടുവില്‍ ദാമ്പത്യ പരാജയവും മാതുവെന്ന മീനയെ തളര്‍ത്തി. ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടര്‍ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ മധു യുറേക്ക ഫോബ്‌സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു. കന്നട സിനിമയിലാണ് ആദ്യ കാലങ്ങളില്‍ അവര്‍ ബാലതാരമായി തിളങ്ങിയത്. അമ്മയുടെ കസിന്‍ ആയ ശൈലജയും അച്ഛന്‍ വെങ്കിടും ഒക്കെ സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കന്നഡയില്‍ സന്നാധി അപ്പനാണ് മാതുവിന്റെ ആദ്യ സിനിമ. ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ഈ സിനിമയിലൂടെ അവരെ…

Read More