ഭക്ഷണത്തിനോ പ്രാഥമികാവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ പറഞ്ഞാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം ! മൂത്രമൊഴിക്കാന്‍ ആശ്രയിച്ചത് കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലം; കല്ലടയിലെ ഭീകരയാത്രയെക്കുറിച്ചുള്ള അധ്യാപികയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു…

കല്ലട ബസിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തില്‍ ഇപ്പോള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാവുകയാണ്. ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ സംഭവം പുറത്തു പറഞ്ഞതോടെയാണ് കല്ലടയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പൊതു സമൂഹത്തിന് മനസ്സിലാവുന്നത്. ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ നിരവധി ആളുകളാണ് മുമ്പ് തങ്ങള്‍ക്ക് കല്ലട സര്‍വ്വീസില്‍ നിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തു വന്നിരിക്കുന്നത്. അതിലൊരാളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപികയായ മായാ മാധവന്‍. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തനിക്ക് കല്ലട ബസില്‍ വച്ചുണ്ടായ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. മായാമാധവന്റെ ഫേസ്ബുക് കുറിപ്പ്: കല്ലടയുടെ പുതിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മുടെ അനുഭവം ഓര്‍മ വന്നു. അതിഭീകരമായിരുന്നു. രാത്രി 11 മണിക്ക് ചെന്നൈയില്‍ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫിസില്‍ ഇരുത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ്…

Read More