എന്തു കൊണ്ട് ജിഷയുടെ മൃതദേഹം പാതിരാത്രിയില്‍ ആരുമറിയാതെ സംസ്‌കരിച്ചു ? കേരളത്തെ ഏറെ ചിന്തിപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം വെളിപ്പെടുമ്പോള്‍…

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അവസാനഘട്ടത്തിലെത്തുമ്പോള്‍ ആരുമറിയാത്ത കഥകള്‍ പങ്കുവച്ച് ബന്ധുക്കള്‍. അതിദാരുണമായി കൊലചെയ്യപ്പെടുകയും നാട്ടുകാരും പൊതുസമൂഹവും ജിഷയ്ക്കു നീതിലഭിക്കാനായി നിലകൊള്ളുകയും ചെയ്തിട്ടും തങ്ങള്‍ ആഗ്രഹിച്ചതുപോലെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതിന്റെ ദുഖമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. മൃതദ്ദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ഇരന്നപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനയായി ഇന്നും നിലനില്‍ക്കുന്നു. ഒരു ദിവസത്തേക്ക് ഫ്രീസര്‍ വാടക നല്‍കാന്‍ പണമില്ലാതെ കണ്‍മുന്നിലുള്ള തുണിക്കെട്ടില്‍ വെള്ളപുതപ്പിച്ച് കണ്‍മുന്നില്‍ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരന്‍ അയ്യപ്പന്‍കുട്ടി മനസ്സാ’മാപ്പ’പേക്ഷിക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലര്‍ മാത്രം. ഒടുവില്‍ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താന്‍ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ഇതൊക്കെ ഇവരുടെ മനസില്‍ തീരാ വേദനയായി ബാക്കി നില്‍ക്കുന്നു. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍…

Read More

മദ്യലഹരിയില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി; ഒടുക്കം സംവിധായകന്റെ തല നിര്‍മാതാവ് അറുത്തെടുത്തു; മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയിട്ട് അടുത്ത ദിവസം കീഴടങ്ങി; കോതമംഗലത്ത് സംഭവിച്ചത്…

കോതമംഗലം: പണം കൂട്ടിച്ചോദിച്ച സംവിധായകനെ മദ്യലഹരിയില്‍ നിര്‍മാതാവ് കഴുത്തറത്തു കൊന്നു. ടെലിഫിലിം സംവിധായകനായ ജയന്‍ കൊമ്പനാടി(48)നെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മ്മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാ(28)ണു കോതമംഗലം പോലീസില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജയനെ കൊലപ്പെടുത്തിയശേഷം അവിടെ കിടന്നുറങ്ങിയ ജോബി ഇന്നലെ രാവിലെ ഏഴിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍’എന്ന ടെലിഫിലിം ജോബിയെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫ്‌ളാറ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ഇവിടെയെത്തിയ…

Read More

വീട്ടിലെത്തുമ്പോള്‍ സെലീന തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടമ്മയെ കൊന്ന യുവാവ്…

നാടിനെ നടുക്കിയ അടിമാലി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി റിജോഷ്(30). സംഭവത്തെക്കുറിച്ച് റിജോഷ് പറയുന്നതിങ്ങനെ.വീട്ടിലെത്തുമ്പോള്‍ അവള്‍ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോള്‍ ഞാന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമന്നും പറഞ്ഞ് അവള്‍ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോള്‍ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളില്‍ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണമെന്നും റിജോഷ് വ്യക്തമാക്കുന്നു. ഇന്ന് പുലര്‍ച്ചെ 3-ന് തൊടുപുഴയിലെ വീട്ടില്‍ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രാഥമീക ചോദ്യം ചെയ്യലില്‍ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി…

Read More

മനോരോഗിയായ അച്ഛന്റെ മരണശേഷം മകനെ ബന്ധു ‘ വട്ടന്റെ മകന്‍’ എന്നു വിളിച്ച് ആക്ഷേപിച്ചു; നിയന്ത്രണം വിട്ട യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഞെട്ടും !

ഭ്രാന്തന്റെ മകന്‍ എന്നു വിളിച്ച് ആക്ഷേപിച്ച ബന്ധുവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അപ്പനാത്ത് വീട്ടില്‍ ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ് (33) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ ജീവപര്യന്തം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. വെങ്കിടങ്ങ് സ്വദേശിയായ അപ്പനാത്ത് വീട്ടില്‍ കൃഷ്ണനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പാവറട്ടി പോലീസാണ് ഷനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി. 2009 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി ഷനില്‍കുമാര്‍ എന്ന കണ്ണനും മരണപ്പെട്ട കൃഷ്ണനും അടുത്ത ബന്ധുക്കളും അയല്‍വാസികളും ആയിരുന്നു. ഷനില്‍കുമാറിന്റെ പിതാവ് മാധവന്‍ മനോരോഗിയായിരുന്നു. പിതാവ് മരണപ്പെട്ടതിനുശേഷം ഷനില്‍കുമാറിനെ കൊല്ലപ്പെട്ട കൃഷ്ണന്‍ പല സ്ഥലങ്ങളില്‍ വെച്ചും പരസ്യമായി നീ ഭ്രാന്തന്റ മകന്‍ അല്ലേടാ എന്ന് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നു. ഇതിന്റെ…

Read More

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് ജിഷ്ണു പ്രണോയിയുടെ മരണവുമായി സാദൃശ്യം

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ചേരന്‍ മഹാദേവി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിലും ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയാകാന്‍ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.കോഴഞ്ചേരിക്ക് സമീപം തടിയൂര്‍ കാവും മുക്ക് ആനന്ദപുരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അനിരുദ്ധ് ആര്‍. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളില്‍ തന്നെയാണ് ഹോസ്റ്റല്‍. താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ അനിരുദ്ധ് ഫാനില്‍ കെട്ടി…

Read More

മിഷേലിന്റെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരോ ? കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്…

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയ്ക്ക് 50 കോടി വിലയിട്ട് പാകിസ്ഥാന്‍കാരന്‍; മോദിയെ വധിക്കേണ്ടത് മുംബൈയില്‍ നടക്കുന്ന റാലിയ്ക്കിടെ…

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുന്നയാള്‍ക്ക് 50 കോടി വിലയിട്ട് പാകിസ്ഥാന്‍ പൗരന്‍. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുകയാണെങ്കില്‍ 50 നല്‍കാം എന്നു വാഗ്ദാനം ഫോണിലൂടെ ലഭിച്ചത്. വിളിച്ചയാള്‍ താന്‍ വിളിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് പറഞ്ഞതായും കുശാല്‍ സോണി പറയുന്നു. കുശാലിന്റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. മോദിയെ വധിക്കാനുള്ള സംഘത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി ഒരാള്‍ കൂടി വേണമെന്ന് വിളിച്ചയാള്‍ പറഞ്ഞെന്നും കുശാല്‍ വെളിപ്പെടുത്തി. ഫോണ്‍ കോളിന്റെ വിശ്വാസ്യത ഉറപ്പിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പോലീസിന്റെ പദ്ധതി.

Read More

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ അമ്മ മണ്ണില്‍ കുഴിച്ചിട്ടു; യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് വീട്ടുകാര്‍; സംഭവം തൃപ്പൂണിത്തുറയില്‍

തൃപ്പൂണിത്തുറ: മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ അമ്മ മണ്ണിൽ കുഴിച്ചിട്ടു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ചൂരക്കാട്ട് പൊതിപ്പറന്പിൽ സ്വപ്ന-പ്രദീപ് ദന്പതികളുടെ നവജാത ശിശുവിനെയാണ് പിറന്നയുടൻ കുഴിച്ചിട്ടത്. സംഭവത്തെ കുറിച്ച് സൂചന ലഭിച്ചെത്തിയ പോലീസ് സംഘം തഹസീൽദാരിന്‍റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. സ്വപ്ന ഗർഭിണിയായിരുന്നെന്ന വിവരം അറിയില്ലായിരുന്നെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി

Read More

44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…

ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു. സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം…

Read More

ബൈക്കിലെത്തിയ അജ്ഞാത സംഘം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്തിട്ട് വെട്ടിക്കൊന്നു;സംഭവം മഞ്ചേശ്വരത്ത്

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പഞ്ചായത്ത് ഓഫീസില്‍ ദാരുണാന്ത്യം. ബൈക്കില്‍ മുഖം മറച്ചെത്തിയ ആക്രമിസംഘത്തിന്റെ ആക്രമണത്തില്‍ കേരള അതിര്‍ത്തിയിലെ മഞ്ചേശ്വരം, ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33)യ്ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ ഓഫീസിലെ മറ്റു ജീവനക്കാര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനും കോണ്‍ഗ്രസുകാരനുമായ അബ്ദുല്‍ ജലീല്‍ മലയാളി കൂടിയാണ്. വിട്ടല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More