മരിച്ചു പോയ മകനു പകരക്കാരനെ കണ്ടെത്താന്‍ ഗര്‍ഭിണിയെ കൊന്നതിനു ശേഷം വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു ! അമ്മയും മകളും ചേര്‍ന്ന് നടത്തിയ അതിനിഷ്ഠൂരമായ ക്രൂരകൃത്യം ഇങ്ങനെ…

ഷിക്കാഗോ: മരിച്ചു പോയ മകനു പകരക്കാരനെ കണ്ടെത്താന്‍ അമ്മയും മകളും ചേര്‍ന്ന് നടത്തിയത് അതിനിഷ്ഠൂരമായ ക്രൂരകൃത്യം. 19കാരിയായ ഗര്‍ഭിണിയുടെ വയര്‍ കീറി കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു. ഒമ്പതുമാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23ന് കാണാതായ മര്‍ലിനെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന്‌ െവെദ്യസഹായം അഭ്യര്‍ഥിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്നങ്ങള്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്. സംഭവത്തില്‍ €ാരിസ ഫിഗെറോവ (46), മകള്‍ ഡിസൈറി ഫിഗെറോവ(24), ഇവരുടെ കാമുകന്‍ പിയൊട്ടര്‍ ബൊബാക്ക്(40) എന്നിവരാണ് അറസ്റ്റിലായത്. മര്‍ലിന്‍…

Read More

ഇറച്ചിക്കച്ചവടക്കാരനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ! പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിഞ്ഞപ്പോള്‍ സംഭവിച്ചത് വമ്പന്‍ ട്വിസ്റ്റ്; പ്രതി ആരും പ്രതീക്ഷിക്കാത്ത ആള്‍

18 വര്‍ഷം മുമ്പ് മരണമടഞ്ഞ ആളുടെ കൊലയാളികളെ ഒടുവില്‍ കണ്ടെത്തി. 18 വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിയുമ്പോള്‍ സംഭവം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. മരിച്ചയാളെ കൊന്നത് സ്വന്തം അമ്മ തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുക്കളില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 2001 ജൂണിലാണ് സംഭവം നടക്കുന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30)s മൈലാര്‍ദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉമ്മയും രണ്ട് സഹോദരി ഭര്‍ത്താക്കന്മാരും സുഹൃത്തും ചേര്‍ന്നാണ് മുഹമ്മദ് ഖ്വാജയുടെ കൊല ആസൂത്രണം ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണുള്ളത്. ഭര്‍ത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ കല്യാണം മാത്രം നടത്താന്‍ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും…

Read More

ആറുമാസത്തെ പ്രണയത്തിനു ശേഷം അയല്‍പക്കക്കാരിയോടു വിവാഹാഭ്യര്‍ഥന നടത്തി ! അഭ്യര്‍ഥന തള്ളിയ 25കാരിയെ കുത്തി കൊലപ്പെടുത്തിയ ശേഷം 54കാരന്‍ ജീവനൊടുക്കി

ചെന്നൈ: പ്രണയനിഷേധത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നിരയില്‍ ഒന്നുകൂടി. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നാണ് പ്രതി പ്രതികാരം ചെയ്തത്. അതിനുശേഷം പ്രതി ജീവനൊടുക്കുകയും ചെയ്തു. സേലം നഞ്ച് റോഡ് സോണോ കോളേജ് ബസ് സ്‌റ്റോപ്പിനു സമീപമാണ് ഈ സംഭവം നടന്നത്. ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ഷെറിന്‍ ചിത്രഭാനു (25) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയാണ്. ഷെറിനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഇനാമുള്ള(54) കടയ്ക്കുള്ളില്‍ വെച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇവരുടെ അയല്‍വാസിയും വിദേശ ജോലിയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളുമായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പലവട്ടം ഇനാമുള്ള സമീപിച്ചുവെങ്കിലും ഷെറിന്‍ വഴങ്ങിയില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പലവട്ടം വിവാഹ അഭ്യര്‍ത്ഥന…

Read More

യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്നതിനു പിന്നില്‍ ദുര്‍മന്ത്രവാദം ? ഭര്‍ത്താവും അമ്മായിയമ്മയും ദുര്‍മന്ത്രവാദം നടത്തിയിരുന്നതിനാല്‍ അങ്ങോട്ടു പോകാന്‍ ഭയമായിരുന്നെന്ന് അയല്‍ക്കാര്‍;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിയ്ക്കിട്ട് കൊന്ന സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മൃതദേഹം കണ്ടെത്തുമ്പോള്‍ യുവതി അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു.മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്. യുവതിയുടെ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും നേരെയാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. ഇവര്‍ മന്ത്രവാദം നടത്തിയിരുന്നെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു. വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്.…

Read More

‘ഞാന്‍ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ ! ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; പ്രീതിയ്ക്ക് ഒരു പുതിയ കാമുകന്‍ ഉണ്ടായിരുന്നു ?

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ കാറില്‍ ഒളിപ്പിച്ച സംഭവത്തിലില്‍ ദുരൂഹത വര്‍ധിക്കുന്നു. 32കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതില്‍ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തില്‍ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റര്‍ മാറിയാണു ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെ മരിച്ചുകിടന്നത്. ഹര്‍ഷവര്‍ധന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ന്യൂ ഇംഗ്ലണ്ട് ഹൈവേയില്‍ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുന്‍ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹര്‍ഷവര്‍ധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറയുന്നു. കാറില്‍ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റര്‍ ദൂരെയായി മുന്‍ കാമുകന്‍ അപകടത്തില്‍പ്പെട്ടു മരിച്ചതു ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ നിഗമനം.…

Read More

രാത്രിയില്‍ വീടിനു പുറത്തുപോലും തനിച്ച് ഇറങ്ങാത്ത മിഷേലെങ്ങനെ ഗോശ്രീ പാലത്തിലെത്തി ! വെള്ളംകുടിച്ചതിന്റെ ലക്ഷണവും മീന്‍ കൊത്തിയ പാടുകളും മൃതദേഹത്തിലില്ലാഞ്ഞിട്ടും പോലീസിന്റെ കാഴ്ചയില്‍ സംഭവം ആത്മഹത്യ തന്നെ; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു…

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സംഭവം ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയുകയാണ് പോലീസ്. കേസില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്നും ആരോപിച്ച് ജസ്റ്റീസ് ഫോര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് നാലിന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മരണം കൊലപാതകമാണെന്ന് നിഗമനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കൗണ്‍സില്‍ അംഗങ്ങള്‍. 2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിനെ പിറ്റേന്ന് വൈകിട്ട് കൊച്ചി കായലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. മാത്രമല്ല മരണവുമായി ബന്ധപ്പെട്ട് ഒരു യുവാവ് പിടിയിലായെങ്കിലും ഇയാളെ വിട്ടയച്ചിരുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് അന്വേഷണത്തെ സാരമായി ബാധിച്ചത്. ഇതിനിടെ മിഷേലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ഷാജി വര്‍ഗീസ്…

Read More

ചിക്കനെവിടെ മിസ്റ്റര്‍ ! തട്ടുകടയില്‍ നിന്നു യുവതിയും യുവാവും കോഴിബിരിയാണി വാങ്ങി ! ബിരിയാണിയില്‍ ചിക്കന്‍ കഷണങ്ങള്‍ കുറവാണെന്നു പറഞ്ഞ് യുവാവിനോട് തട്ടിക്കയറി യുവതി; സഹികെട്ട യുവാവ് കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി…

തട്ടുകടയില്‍ നിന്നു വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ കഷണങ്ങള്‍ കുറവാണെന്ന് പറഞ്ഞ് യുവാവിനോടു തര്‍ക്കിച്ച യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി യുവാവ്. ഇവരുടെ കരച്ചില്‍ കേട്ട് ജനങ്ങള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു. കുത്തേറ്റ യുവതി മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ക്ക് അറിയില്ല. ചെന്നൈയിലെ തിരക്കേറിയ കോയമ്പേട് മാര്‍ക്കറ്റിലാണ് സംഭവം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവും യുവതിയും ഒരു വഴിയോര കടയില്‍ നിന്നും കോഴി ബിരിയാണി വാങ്ങിയത്. കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോള്‍ ബിരിയാണിയില്‍ ആവശ്യത്തിന് ചിക്കന്‍ കഷ്ണങ്ങളില്ലെന്ന് യുവതി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കില്‍ ഏര്‍പ്പെട്ടു. യുവതിയുടെ വാക്കുകളില്‍ പ്രകോപിതനായ യുവാവ് കത്തിയെടുത്ത് ഇവരെ കുത്തുകയായിരുന്നു.

Read More

വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത് ! ബലാല്‍സംഗം ചെയ്ത വില്ലനെക്കൊണ്ട് ഇരയെ വിവാഹം ചെയ്യിപ്പിച്ച് എല്ലാം സോള്‍വാക്കുന്ന പരിപാടി സിനിമയില്‍ മതി;സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് വിടി ബല്‍റാം…

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് വി ടി ബല്‍റാം എംഎല്‍എ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.’വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊത്തിയരിഞ്ഞതാണ്. നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാര്‍ക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകള്‍ തൊട്ട് അത്തരമൊരു പ്രവര്‍ത്തന സ്വാതന്ത്ര്യം നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം #കിപിഎംനെ പൗഡറിട്ട് മിനുക്കിയെടുക്കാന്‍ സാംസ്‌ക്കാരിക ക്രിമിനലുകള്‍ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്. വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മില്‍…

Read More

ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ മേല്‍ മര്‍ദ്ദനം ശീലമാക്കി സഹതടവുകാര്‍; കോടതിയില്‍ പരാതി പറഞ്ഞതോടെ മര്‍ദ്ദനം ഇരട്ടിയായി; കൊലുസ് ബിനു ക്രൂരമായി ബലാല്‍സംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയില്‍…

തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് അബോധാവസ്ഥയിലാക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊലുസ് ബിനുവിന് സഹതടവുകാരുടെ വക ക്രൂരമര്‍ദ്ദനം. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിനുവിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഉത്തരവിട്ടു. മുമ്പ് മര്‍ദ്ദനമേറ്റതിന് കോടതിയില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാര്‍ തന്നെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് 23 ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടുന്ന രണ്ടു പ്രതികളില്‍ ഒന്നാം പ്രതിയാണ് ബിനു. വിചാരണക്ക് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്.അനവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസ് ബിനു എന്ന അനില്‍കുമാര്‍…

Read More

എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് ! ഒരു പണിയും ചെയ്യാത്ത ഘോഷയാത്രികരായ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്‌കരിക്കാന്‍ കഴിയുന്ന ഒരു തലമുറയ്‌ക്കേ ഇനി ഈ നാടിനെ രക്ഷിക്കാനാകൂവെന്ന് ജോയ് മാത്യു

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായ കൊലപാതകങ്ങളെയും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന ഹര്‍ത്താലുകാരെയും നിശിതമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണെന്നും, ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അവര്‍ തിരിച്ചുവരുമോയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ജില്ലക്കാരും വിചാരിച്ചാല്‍ തന്നെ പ്രഹസനങ്ങളായ ശവഘോഷയാത്രകള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശവഘോഷയാത്രകള്‍ ഘോഷയാത്രകള്‍ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പര്‍ക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ്. അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാര്‍ട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസര്‍കോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സര്‍വ്വകക്ഷി യോഗം ചേരും ,നേതാക്കള്‍പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം…

Read More