മാതാപിതാക്കളെയും സഹോദരിയെയും കോഡല്‍ കൊലപ്പെടുത്തിയത് ബുധനാഴ്ച്ച, മൃതദേഹങ്ങള്‍ മുകള്‍നിലയില്‍ സൂക്ഷിച്ച് വല്യമ്മയ്‌ക്കൊപ്പം ഹാളിലിരുന്ന് ബിരിയാണി കഴിച്ചു! വേലക്കാരിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം

നാടിനെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി. മാതാപിതാക്കളായ രാജതങ്കം, ഡോ. ജീന്‍ പത്മം സഹോദരി കരോളിന്‍ വല്യമ്മ ലളിത എന്നിവരെ കൊലപ്പെടുത്തി രക്ഷപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയുടെ പെരുമാറ്റത്തെക്കുറിച്ചാണ് വേലക്കാരി മൊഴി നല്കിയിരിക്കുന്നത്. വീട്ടില്‍ ജോലിക്കു നില്ക്കുന്ന സ്ത്രീ നല്കുന്ന വിവരങ്ങള്‍ അന്വേഷണവുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതേസമയം, കേഡലിന്റെ അമ്മ ജീനും സഹോദരി കരോളിനും വിദേശത്ത് പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന സൂചനകളൊന്നും വീട്ടുജോലിക്കാരിയുടെ മൊഴിയിലില്ല. ബുധനാഴ്ച്ചയാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. ജോലിക്കാരിയായ സ്ത്രീ നല്കുന്ന സുപ്രധാന കാര്യങ്ങള്‍ ഇതൊക്കെയാണ്- ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്‌നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയിരുന്നു. അവിടെയുള്ള കൂട്ടുകാരിയുമായി…

Read More