ജയശങ്കറിനെ അറ്റോര്‍ണി ജനറലോ സുപ്രിം കോടതി ജഡ്ജിയോ ആയി നിയമിക്കണം !തന്നെ അംബാസിഡറായി ശിപാര്‍ശ ചെയ്ത അഡ്വ:ജയശങ്കറിന് മറുപടിയുമായി പി.കെ ശ്രീമതി

സോഷ്യല്‍ മീഡിയയിലും ചാനല്‍ചര്‍ച്ചകളിലും മിന്നുംതാരമാണ് അഡ്വ.ജയശങ്കര്‍. പല രാഷ്ട്രീയനേതാക്കളും അദ്ദേഹത്തിന്റെ വാക്ശരങ്ങള്‍ക്ക് ഇരയാകാറുണ്ട്. തന്നെ തയ്യല്‍ ടീച്ചറെന്നു വിളിച്ചു പരിഹസിക്കുന്നതിനു മറുപടിയായി മുന്‍ കണ്ണൂര്‍ എംപിയും സിപിഎം നേതാവുമായ പി.കെ ശ്രീമതി ജയശങ്കറിനു മറുപടി കൊടുക്കുകയാണ് ഇപ്പോള്‍. ”കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അഡ്വ.എ.ജയശങ്കറിന്റെ നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും കണക്കിലെടുത്താല്‍ ഒരു സുപ്രീംകോടതി ജഡ്ജി പദവിയ്ക്ക് എങ്കിലും അര്‍ഹതയുണ്ടന്നാണ് പി.കെ.ശ്രീമതി ടീച്ചര്‍ പരിഹസിക്കുന്നത്. തന്നെ അമേരിക്കന്‍ അംബാസിഡറാക്കണമെന്ന് ശിപാര്‍ശ ചെയ്ത അദ്ദേഹത്തെ അറ്റോര്‍ണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആയി പരിഗണിക്കണമെന്നും ശ്രീമതി ടീച്ചര്‍ തിരിച്ചടിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ തിരിച്ചടി. നെരുവമ്പറം യുപി സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച തന്നെ തയ്യല്‍ ടീച്ചറെന്ന് പരിഹസിക്കുന്ന അസൂയാലുക്കളാണ് അനിയനെ കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ പരിഹസിക്കുന്നതെന്നും ശ്രീമതി തന്റെ പോസ്റ്റില്‍ പറയുന്നു. ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക്…

Read More

1829ല്‍ സതി നിരോധിച്ചപ്പോള്‍ അന്ന് അതിനെതിരേ ആര്‍എസ്എസ് കലാപം അഴിച്ചുവിട്ടുവെന്ന് പി.കെ ശ്രീമതി എം.പി ! 1925ല്‍ രൂപം കൊണ്ട ആര്‍എസ്എസ് 1829ല്‍ എങ്ങനെ കലാപം നടത്തിയെന്ന് ആളുകള്‍…

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ ഇതിനെ പ്രതിരോധിക്കാന്‍ നെട്ടോട്ടമോടുകയാണ് സിപിഎം.ഇതിനിടയില്‍ ശബരിമലയില്‍ ലിംഗസമത്വവാദമുന്നയിച്ച് സിപിഎം നേതൃത്വത്തിലുള്ള ജനാധിപത്യ മഹിള അസോസിയേഷന്‍ ഇന്നു പത്തനംതിട്ടയില്‍ വനിതാ സംഗമം നടത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി എം.പിയാണ് പത്തനംതിട്ടയില്‍ സമരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനപ്രസംഗത്തില്‍ ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരേ ആഞ്ഞടിച്ച ശ്രീമതിയ്ക്ക് പറ്റിയ പിഴവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്പോളത്തെ പ്രക്ഷോഭത്തിനു സമാനമായ പ്രക്ഷോഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും. 1829ല്‍ സതി നിരോധിക്കുമ്പോള്‍ അന്ന് ആര്‍എസ്എസ് അതിനെതിരേ രംഗത്തു വന്നെന്നും അവര്‍ ശക്തമായ കലാപം അഴിച്ചുവിട്ടെന്നുമായിരുന്നു ശ്രീമതി പ്രസംഗിച്ചത്. എന്നാല്‍ 1925ല്‍ മാത്രം രൂപം കൊണ്ട ആര്‍എസ്എസ് എങ്ങനെ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സമരത്തില്‍ പങ്കെടുക്കും എന്ന ചോദ്യമാണ് ആളുകള്‍ ഉന്നയിക്കുന്നത്. ആവേശത്തള്ളലില്‍ എംപി ചരിത്രം മറന്നതാണോയെന്നും ചിലര്‍…

Read More