ബെഹ്‌റയുടെ വിശ്വസ്ത, സെന്‍കുമാറിന്റെ കണ്ണിലെ കരട്! ക്ലര്‍ക്കായി ചുരുങ്ങി കാലം കൊണ്ട് മാതൃകാജീവനക്കാരിയെന്ന പേരു സമ്പാദിച്ചു; കുമാരി ബീനയുടെ കഥയിങ്ങനെ…

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി പണിയെടുക്കാതെ ശമ്പളം വാങ്ങാനുള്ള അവസരമായി പലരും കാണുന്ന ഈ അവസരത്തിലാണ് വി.എന്‍ ബീനാകുമാരി ഇവരില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്നത്. പൊലീസിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ ഒരു സ്ഥലം മാറ്റവും റദ്ദാക്കലും വലിയ ചര്‍ച്ചയായപ്പോഴാണ് ബീനാ കുമാരി എന്ന പേര് ആദ്യമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടായ ബീനാകുമാരിയുടെ ജീവിതം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥ എങ്ങനെയാകണമെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്ന രഹസ്യങ്ങളുടെ കാവല്‍ക്കാരി അഥവാ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട്. രാവിലെ ഏഴിനോ എട്ടിനോ ഓഫീസിലെത്തുന്ന ബീന വീട്ടിലേക്കു മടങ്ങുന്നത് പലപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞാണ്. കാര്‍ക്കശ്യക്കാരിയാണെങ്കിലും ജീവനക്കാരോടെല്ലാം സൗഹൃദം. എന്നാല്‍ സൗഹൃദം ഉപയോഗിച്ച് ടി ബ്രാഞ്ചിലെ രഹസ്യങ്ങള്‍ എന്തെങ്കലും കൈക്കലാക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി ഔദ്യോഗിക കാര്യങ്ങള്‍ പറയേണ്ടിടത്തേ പറയൂ. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോള്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് സുപ്രണ്ടന്റ്് ആഫീസില്‍ നിന്നും…

Read More