ബെഹ്‌റയുടെ വിശ്വസ്ത, സെന്‍കുമാറിന്റെ കണ്ണിലെ കരട്! ക്ലര്‍ക്കായി ചുരുങ്ങി കാലം കൊണ്ട് മാതൃകാജീവനക്കാരിയെന്ന പേരു സമ്പാദിച്ചു; കുമാരി ബീനയുടെ കഥയിങ്ങനെ…

600തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി പണിയെടുക്കാതെ ശമ്പളം വാങ്ങാനുള്ള അവസരമായി പലരും കാണുന്ന ഈ അവസരത്തിലാണ് വി.എന്‍ ബീനാകുമാരി ഇവരില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്നത്. പൊലീസിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ ഒരു സ്ഥലം മാറ്റവും റദ്ദാക്കലും വലിയ ചര്‍ച്ചയായപ്പോഴാണ് ബീനാ കുമാരി എന്ന പേര് ആദ്യമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടായ ബീനാകുമാരിയുടെ ജീവിതം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥ എങ്ങനെയാകണമെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്.

ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്ന രഹസ്യങ്ങളുടെ കാവല്‍ക്കാരി അഥവാ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട്. രാവിലെ ഏഴിനോ എട്ടിനോ ഓഫീസിലെത്തുന്ന ബീന വീട്ടിലേക്കു മടങ്ങുന്നത് പലപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞാണ്. കാര്‍ക്കശ്യക്കാരിയാണെങ്കിലും ജീവനക്കാരോടെല്ലാം സൗഹൃദം. എന്നാല്‍ സൗഹൃദം ഉപയോഗിച്ച് ടി ബ്രാഞ്ചിലെ രഹസ്യങ്ങള്‍ എന്തെങ്കലും കൈക്കലാക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി ഔദ്യോഗിക കാര്യങ്ങള്‍ പറയേണ്ടിടത്തേ പറയൂ. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോള്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് സുപ്രണ്ടന്റ്് ആഫീസില്‍ നിന്നും അദ്ദേഹത്തിന്റെ കൂടി പ്രത്യേക താല്പര്യത്തിലാണ് കുമാരി ബീന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തില്‍ എത്തുന്നത്്.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും അനുഭാവിയല്ലാത്ത ബീന വെങ്ങാനൂര്‍ പനങ്ങോട് സ്വദേശിയാണ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് ആശ്രിത നിയമന ഒഴിവിലാണ് പൊലീസ് സേനയില്‍ എത്തുന്നത്. ആംഡ് പൊലീസ് ആസ്ഥാനത്തും റൂറല്‍ പൊലീസിലും ജോലി നോക്കയിട്ടുള്ള ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃക തന്നെയാണന്ന് സഹപ്രവര്‍ത്തകരും പറയുന്നു. പൊലീസ് ആസ്ഥാനത്ത് മാത്രമല്ല ജോലി ചെയ്ത ഓഫീസുകളിലെല്ലാം അധിക സമയം ജോലി ചെയ്തും കൃത്യനിഷ്ഠ പാലിച്ചും ശ്രദ്ധിച്ചിട്ടുള്ള കുമാരി ബീന സഹപ്രവര്‍ത്തകനെ തന്നെയാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ് സുനില്‍ പിന്നീട് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം കിട്ടി പോയി.

നേരത്തെ പൊലീസ് ആസ്ഥാനത്ത് ടി ബ്രാഞ്ചില്‍ ജോലി നോക്കിയപ്പോള്‍ കിട്ടിയ പേരും ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും കുമാരി ബീനയുടെ പൊലീസ് ആസ്ഥാനത്തേക്കുള്ള വരവ് എളുപ്പമാക്കുകയായരുന്നു. ഡിജിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ഉപയോഗിച്ച പല ഫയലുകളും പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ ഉണ്ട്്്്. വിവരാവകാശ നിയമത്തിന് പുറത്തുള്ള ഈ വകുപ്പിലേക്ക് സെന്‍കുമാറിന്റെ താല്‍പര്യക്കാരാരോ നേരത്തെ നല്‍കിയ വിവരാവകാശ അപേക്ഷ നിരസിച്ചതാണ് അദ്ദേഹത്തിന് കുമാരി ബീനയോടുളഌനീരസത്തിന് കാരണമെന്നറിയുന്നു. കൂടാതെ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വിശ്വസ്ത ആയിരുന്നതും ബീനയെ സെന്‍കുമാറിന്റെ കണ്ണിലെ കരടാക്കി. ഇതു തന്നെയാണ് കുമാരി ബീനയെ സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറക്കാന്‍ ഡിജി പി സെന്‍കുമാറിനെ പ്രേരിപ്പിച്ചതെന്നാണ് ഡിജിപി ഓഫീസിലെ ബഹുഭൂരിഭാഗവും പറയുന്നത്.

ബീനയ്ക്കു പകരമായി എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സിഎസ് സജീവ് ചന്ദ്രനെ സെന്‍കുമാര്‍ നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായില്ല. കുമാരി ബീനക്ക് ഉദ്യോഗസ്ഥര്‍ക്ക് ഇടയിലുള്ള സ്വീകര്യതയും മതിപ്പും ഒന്നു കൊണ്ടു മാത്രമാണ് ഈ ഉദ്യോസ്ഥന്‍ പിന്‍വാങ്ങിയത് എന്നാണ് വിവരം. പിന്നീട് കൃത്യവിലോപത്തിന്റെ പേരില്‍ പോലീസ് ആസ്ഥാനത്തു നിന്നു മാറ്റപ്പെട്ട പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര് സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ച് മുഖം രക്ഷിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെങ്കിലും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ കുമാരി ബീനയ്ക്ക് തന്റെ സീറ്റില്‍ നിന്നു മാറേണ്ടി വന്നില്ല. ഈ ഇടപെടലിന് കാരണം ബീനയ്ക്ക് പൊലീസ് ആസ്ഥാനത്തുള്ള സ്വാധീനം തിരിച്ചറിഞ്ഞായിരുന്നു. ഇതിനിടയില്‍ തന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് ബീന ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തു. ഇത് വലിയ വിവാദമാകുകയും പൊലീസ് ആസ്ഥനാത്ത് ഭിന്നത രൂക്ഷമെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് സെന്‍കുമാറിന്റെ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കിയത്.

Related posts