തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന് നടുവിലെ ചെറിയ മൈതാനത്തിൽ പൊട്ടിയ പന്തുമായി ചാറ്റൽമഴ നനഞ്ഞ് കളിച്ച കുട്ടികൾക്ക് പുതിയ പന്തു വാങ്ങി നൽകി വൈദികൻ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ പൊട്ടിയ പന്തുമായി മഴയിൽ കുതിർന്ന് ആവേശത്തോടെ കളിക്കുന്നതു കണ്ട കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്താണ് കളി ലഹരിയാക്കാനായി കുട്ടികൾക്ക് പന്തു വാങ്ങി നൽകിയത്. ദുരിതാശ്വാസ ക്യാമ്പിൽ കാരിത്താസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധനാ ക്യാമ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ക്യാമ്പിലെത്തിയ ഫാ. ഡോ. ബിനു കുന്നത്ത് ദുരിതബാധിതരെക്കണ്ട് ക്ഷേമാന്വേഷണം നടത്തുന്നതിനിടയിലാണ് പൊട്ടിയ പന്തുമായി കളിക്കുന്ന കുട്ടികളെ കണ്ടത്. മഴയെ അവഗണിച്ച് ആവേശത്തോടെ കളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ നാളെ ഇവരിൽനിന്ന് രാജ്യം അറിയുന്ന ഒരു കളിക്കാരൻ ഉണ്ടാകാമെന്നും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ…
Read MoreTag: pralayam
വിധിയുടെ ക്രൂരതയിൽ ഒറ്റയ്ക്കായ മാനുഷയെ ഏറ്റെടുക്കാൻ ആലപ്പുഴയിലെ മക്കളില്ലാത്ത ദമ്പതികൾ; ദത്തെടുക്കലിന് വാടക വീട് നിയമ തടസമായി; എറണാകുളം എളങ്കുന്നപ്പുഴയിൽ വീടു വച്ചു നൽകാമെന്ന വാഗ്ദാനവുമായി ജിജുവും സുഹൃത്തുക്കളും
വൈപ്പിൻ: പുറംപോക്കിലെ കൂര പ്രളയത്തിൽ തകർന്നതിനെത്തുടർന്നാണു മാനുഷ എന്ന നാലാം ക്ലാസുകാരി അച്ഛനൊപ്പം ദുരിതാശ്വാസക്യാന്പിലെത്തിയത്. അച്ഛൻ ക്യാന്പിൽ കുഴഞ്ഞുവീണു മരിച്ചതോടെ മാനുഷ അനാഥയായി. ഈ ദുഃഖപുത്രിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു കുട്ടിയെ ഏറ്റെടുക്കാനും സഹായിക്കാനും നിരവധിപേരാണു രംഗത്തെത്തുന്നത്. കോഴിക്കോട് മാവൂർ മണക്കാട് യുപി സ്കൂളിലാണു കുട്ടിയുള്ളത്. സർക്കസ് അഭ്യാസിയായിരുന്നു അച്ഛൻ രാജു. ചെറുപ്പത്തിലെ മാതാവ് ഉപേക്ഷിച്ചു പോയിരുന്നതിനാൽ അച്ഛനായിരുന്നു ഏക തുണ. മാനുഷയുടെ ദുരന്തകഥ അറിഞ്ഞു കുട്ടിയെ ദത്തെടുത്തുകൊള്ളാമെന്നു ആലപ്പുഴ സ്വദേശികളായ ജതീഷും ഭാര്യയും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മക്കളില്ലാത്ത ഈ ദന്പതികൾ 11 വർഷമായി വാടകവീട്ടിലാണ് താമസിക്കുന്നതെന്ന അറിയിപ്പും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സ്വന്തം വീടില്ലാത്തവർക്കു ദത്തെടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി ജിജു ജേക്കബ് മൂഞ്ഞേലി വീടു നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. മാനുഷയെ ദത്തെടുക്കുകയാണെങ്കിൽ എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കുട്ടിക്കു വീടു നൽകാമെന്നു ജിജു…
Read More