റെയില്‍വേ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ പോണ്‍ വീഡിയോ പ്രദര്‍ശനം നടന്നത് മൂന്ന് മിനിറ്റ് ! പരസ്യക്കമ്പനിയ്‌ക്കെതിരേ കേസ്…

ബിഹാറിലെ പാറ്റ്‌ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി സ്‌ക്രീനില്‍ പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നുമിനിറ്റോളം ഇത് നീണ്ടുനിന്നു. പരസ്യത്തിനു പകരമായാണ് അശ്ലീല ദൃശ്യം അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി.), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്.) എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി. എന്നാല് ജി.ആര്‍.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.

Read More

അവിവാഹിതനെന്ന് വിശ്വസിപ്പിച്ച് ഒരു കുട്ടിയുടെ മാതാവായ യുവതിയുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലായി ! ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞതിനു ശേഷം കൈയ്യൊഴിഞ്ഞ് യുവാവ്;റെയില്‍വേ സ്റ്റേഷനില്‍ യുവതി കാട്ടിക്കൂട്ടിയത്…

പയ്യന്നൂർ: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറിയതിന്‍റെ മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിന്‍റെ സന്ദർഭോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ 29 കാരിയാണ് ഇന്ന് പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെ റെയിൽ പാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെപ്പറ്റി യുവതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ: ഒരു കുട്ടിയുടെ മാതാവായ യുവതി ഭർത്താവിൽ നിന്ന് പിരിഞ്ഞ് ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.കുട്ടിയുടെ സംരക്ഷണം പിതാവ് ഏറ്റിരുന്നതിനാൽ മറ്റു ബാധ്യതകൾ ഒന്നുമില്ല. ഈ സാഹചര്യത്തിൽ മാട്രിമോണിയൽ പരസ്യം നൽകിയതിനെ തുടർന്നാണ് ചീമേനി കിണർമുക്കിലെ മുപ്പതുകാരൻ ബന്ധപ്പെട്ടത്. ഇതേ തുടർന്ന് ഇരുവരും പ്രണയത്തിലായി. ഈ മാസം മൂന്നിന് തുടങ്ങിയ ബന്ധമാണ് ഫേസ് ബുക്കിലൂടെ അതിവേഗത്തിൽ വളർന്നത്. യുവതി കഴിഞ്ഞയാഴ്ച കാമുകന്‍റെ നിർദേശപ്രകാരം പയ്യന്നൂരിൽ വരികയും നാലു ദിവസം കാമുകീകാമുകന്മാർ ഒന്നിച്ചു കഴിയുകയും ചെയ്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് താൻ…

Read More