‘അമേരിക്കക്കാരി റോസ്‌മേരി’ കൊല്ലത്തെ പ്രവാസിയില്‍ നിന്ന് ഊറ്റിയത് 1.6 കോടി രൂപ ! റോസ്‌മേരിയുടെ പിറന്നാള്‍ സമ്മാനം കെണിയായതിങ്ങനെ…

അമേരിക്കന്‍ യുവതി എന്ന പേരില്‍ പരിചയപ്പെട്ട് കൊല്ലത്തെ പ്രവാസിയില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ നാഗാലാന്‍ഡ് സ്വദേശി പിടിയില്‍. കൊഹിമ സ്വദേശി യാമ്പമോ ഒവുങ്(33) എന്നയാളെ ഡല്‍ഹിയില്‍നിന്നാണ് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനു പിന്നില്‍ വന്‍സംഘമുണ്ടെന്നു കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെയാണ് വിദേശവനിതയെന്ന പേരില്‍ യാമ്പമോ പ്രവാസിയെ പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷത്തിനുള്ളില്‍ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു. 47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പോലീസില്‍ പരാതിനല്‍കിയത്. റൂറല്‍ ജില്ലാ…

Read More