തമിഴ്‌നാട്ടില്‍ 21കാരിയായ റഷ്യന്‍വനിതയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; മുഖത്തും കൈകളിലും നിറയെ കടിയേറ്റതിന്റെ പാടുകള്‍; പ്രതികള്‍ ആറുപേരെന്ന് സൂചന

ചെന്നൈ: രാജ്യത്തിനു തന്നെ അപമാനകരമാം വിധത്തില്‍ വിദേശ വനിതകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ 21കാരിയായ വിദേശവനിതയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തിരുവണ്ണാമലയിലെ ഒരു സര്‍വീസ് അപ്പാര്‍ട്മെന്റില്‍ വച്ചാണ് റഷ്യന്‍ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്ന ആള്‍ അടക്കം പോലീസ് ആറു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.മുഖത്തും കൈകളിലും കടിയേറ്റതിന്റെ പാടുണ്ട്. അരയ്ക്ക് മുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ട്. ഇവരെ ക്രൂരമായി ലൈംഗീക പീഡനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരെ പീഡിപ്പിച്ച അപാര്‍ട്ട്മെന്റില്‍ നിന്നും മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി തന്നെയാണ് ശനിയാഴ്ച രാത്രി അപ്പാര്‍ട്ടുമെന്റിലേക്ക് ക്ഷണിച്ചതെന്ന് പിടിയിലായ ഒരാള്‍ പോലീസിന് മൊഴി കൊടുത്തു. തങ്ങള്‍ തമ്മില്‍ പരസ്പര സമ്മതത്തോടുകൂടിയ…

Read More