പത്തനംതിട്ടയില്‍ സ്‌കൂളിലും പള്ളിയിലും മോഷണം ! കാണിക്കവഞ്ചിയിലെ പണത്തോടൊപ്പം രണ്ടു കുപ്പി വൈനും മോഷ്ടിച്ച് കള്ളന്മാര്‍

ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍ സിഎസ്‌ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എല്‍പി സ്‌കൂളിലും മോഷണം. സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്മാര്‍ ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. തുടര്‍ന്ന് പള്ളിയുടെ കീഴില്‍ തന്നെയുള്ള സിഎംഎസ് എല്‍പിഎസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്‌കൂള്‍ ഓഫീസ് തുറന്നത് ശ്രദ്ധിച്ചത്. സ്‌കൂളിലെ അധ്യാപിക ഷേര്‍ലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്. പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇവര്‍ പാഴ്‌സല്‍ വാങ്ങി ഇവിടെ…

Read More