ആക്രിക്കടയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും ! ഇതിനൊപ്പം കണ്ടെടുത്ത ‘മറ്റു ചില സാധനങ്ങള്‍’ കണ്ട് പോലീസുകാര്‍ ഞെട്ടി…

കുട്ടമശേരിയിലെ ആക്രിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് അളക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയുന്നതിനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍, കാഞ്ഞിരക്കാട് തരകുപീടികയില്‍ അജ്മല്‍ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്ത് കാര്‍ തടഞ്ഞ് കാലടി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രക്കടയുടെ മറവില്‍ ലഹരി വില്‍പ്പനയാണ് നടത്തിയിരുന്നത്. യുവാക്കള്‍ക്കായിരുന്നു വില്‍പ്പന. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഐ.പി.എസ്. ട്രയ്നി അരുണ്‍ കെ…

Read More