ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം സൈന്യത്തിനു ചോര്‍ത്തി നല്‍കി; ഐഎസിന്റെ പിടിയില്‍ നിന്നും രണ്ട് വര്‍ഷത്തിനു ശേഷം രക്ഷപ്പെട്ട ധീരയായ കുര്‍ദ്ദിഷ് യുവതിയുടെ കഥ

തന്നെ ലൈംഗിക അടിമയാക്കി വച്ചിരുന്ന ഭീകരനെ സൈന്യത്തിന്റെ സഹായത്തോടെ കൊന്നതിനു ശേഷം രക്ഷപ്പെട്ട കുര്‍ദ്ദിഷ്   യുവതിയാണ്  ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഭീകരനെ കൊല്ലാനായി അവര്‍ ആവിഷ്‌കരിച്ച തന്ത്രവും ചര്‍ച്ചയാവുകയാണ്. ഫരീദ എന്നറിയപ്പെടുന്ന 27കാരിയാണ് ധീരമായ പ്രവൃത്തിയിലൂടെ ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം കൃത്യമായി സൈനികര്‍ക്ക് പറഞ്ഞു കൊടുത്തതനുസരിച്ച് സൈന്യം ഭീകരന്റെ കാര്‍ ബോംബിട്ടു തകര്‍ക്കുകയായിരുന്നു. ലൈംഗിക അടിമയായി പിടിച്ചുകൊണ്ടു പോയതിനു ശേഷം ഒരു മൃഗത്തോടു പെരുമാറുന്നതുപോലെയായിരുന്നു ജിഹാദി തന്നോടു പെരുമാറിയതെന്ന് ഫരീദ പറയുന്നു. രക്ഷപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും മനസ്സില്‍, അങ്ങനെയാണ് സൈനികരുടെ സഹായത്തോടെ ഭീകരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഭീകരന്റെ കാറിന്റെ കൃത്യമായ സ്ഥാനം രണ്ട് സ്ത്രീകള്‍ വഴിയാണ് ഇറാഖി സൈന്യത്തെ അറിയിച്ചത്. ഫരീദ പറയുന്നു.”ഞങ്ങള്‍ എട്ടു ദിവസം ഒളിച്ചിരുന്നു. ആളുകള്‍ വിചാരിച്ചിരുന്നത് ബോംബാക്രമണത്തില്‍ തകര്‍ന്ന കാറില്‍ ഞങ്ങളുമുണ്ടായിരുന്നെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്” ജന്മനാടായ…

Read More