കള്ളു കുടിച്ച് ആടിയാടി വേദിയില്‍ കയറിയ മനുഷ്യന്‍ അവിടെ ഉരുണ്ടുവീണു; ആദ്യം തല്ലാന്‍ പിടിച്ച നാട്ടുകാര്‍ അയാളുടെ പാട്ടുകേട്ട് അമ്പരന്നു; വീഡിയോ വൈറലാകുന്നു…

കള്ളു കുടിച്ചു കഴിഞ്ഞാല്‍ ആളുകള്‍ പലവിധമാണ്. ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടെങ്കിലും ചിലര്‍ കള്ളുകുടിച്ച് കഴിഞ്ഞാല്‍ പിന്നെ സുന്ദരമായി പാടും. അങ്ങനെയൊരു പാട്ടു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാടാന്‍ മൈക്കും കയ്യില്‍ പിടിച്ചു നില്‍ക്കുകയാണു ഗായകന്‍. വേദിയിലേക്ക് അതാ ഒരാള്‍ ആടിയാടി നടന്നു വരുന്നു. ആളെ കണ്ടപ്പോള്‍ തന്നെ സംഘാടകര്‍ക്കു മനസ്സിലായി. അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ട്. വേദിയിലേക്ക് വരണമെന്ന് അയാള്‍ വാശിപിടിക്കുന്നു. സംഘാടകര്‍ തടയുകയാണ്. ചെറിയ രീതിയില്‍ കയ്യാങ്കളിയും. അപ്പോള്‍ വേദിയില്‍ തയ്യാറായി നില്‍ക്കുന്ന ഗായകന്‍ പറയുന്നു. ‘അയാളിങ്ങു പോന്നോട്ടെ’. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുന്‍പ് രണ്ടു വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയില്‍. ആടിയാടി തന്നെയാണ് വേദിയില്‍ നില്‍ക്കുന്നത്. പിന്നെ രണ്ടു വാക്ക്. ‘എനിക്കൊരു പാട്ടുപാടണം, അതും മണിച്ചേട്ടന്റെ പാട്ട്. നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.’…

Read More

വിവാഹ ദിവസം ആന്‍ലിയയും അച്ഛനും സ്‌റ്റേജില്‍ പാട്ടുപാടുമ്പോള്‍ പിന്നിലെ കസേരയില്‍ അസ്വസ്ഥനായി ജസ്റ്റിന്‍ ! വീഡിയോ ചര്‍ച്ചയാകുന്നു…

പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സ് ആന്‍ലിയയുടെ വിവാഹദിവത്തെ ഒരു വീഡിയോ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് ആന്‍ലിയ തന്റെ പിതാവുമൊത്ത് പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ആകെ അസ്വസ്ഥനായിരിക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെയും കാണാം. അച്ഛനും മകളും കൂടി സ്റ്റേജില്‍ പാടുമ്പോള്‍ പിന്നിലെ കസേരയില്‍ ഇരുന്ന് നഖം കടിക്കുന്ന ജസ്റ്റിന്‍ ആകെ അസ്വസ്ഥനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. വിവാഹത്തോട് അടുത്ത ദിവസങ്ങളിലാണ് ജസ്റ്റിന് ജോലി നഷ്ടപ്പെട്ടത്. വിവാഹം കഴിയുന്നതോടെ ഇതൊക്കെ എല്ലാവരും അറിയുമെന്ന ഭയമായിരുന്നിരിക്കാം ജസ്റ്റിന്റെ മുഖത്ത് നിഴലിച്ചതെന്ന് കരുതുന്നു. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക്…

Read More