ഒറ്റപ്പെടുത്തലിലും സംഘടിത വിമര്‍ശനങ്ങളിലും മനംനൊന്ത് വാവാ സുരേഷ് പാമ്പുപിടിത്തം അവസാനിപ്പിക്കുന്നു;ശേഷിക്കുന്ന കാലം മേസ്തിരിപ്പണി ചെയ്തു ജീവിക്കും; വിമര്‍ശകര്‍ക്ക് പാമ്പുകളേക്കാള്‍ വിഷമെന്ന് വാവ…

തിരുവനന്തപുരം: പാമ്പുകളുടെ ഉറ്റകൂട്ടുകാരന്‍ എന്നറിയപ്പെടുന്ന വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കുന്നു. തനിക്കെതിരെയുള്ള സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ വാവ പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ പാമ്പുപിടുത്തം മതിയാക്കുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഇദ്ദേഹം വിഷപാമ്പുകളെ പിടിച്ചിരുന്നത്. ലോകപ്രശസ്ത വൈല്‍ഡ് ലൈഫ് ചാനലുകളായ ഡിസ്‌കവറി, അനിമല്‍ പ്ലാനറ്റ് എന്നിവയില്‍ പോലും വാവയുടെ പാമ്പു പിടിത്തം വാര്‍ത്തയായിരുന്നു. നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച്…

Read More