പ്ലസ്ടുവിന് 92 ശതമാനം മാര്‍ക്കുണ്ടായിട്ടും തുടര്‍പഠനത്തിന് മാര്‍ഗമില്ല ! ആലപ്പുഴയിലെ വിദ്യാര്‍ഥിനിയുടെ മുഴുവന്‍ പഠനച്ചെലവും ഏറ്റെടുത്ത് അല്ലു അര്‍ജുന്‍…

പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയിട്ടും തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ഥിനിയ്ക്ക് സഹായഹസ്തവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയിലാണ് അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്‌സിങ് പഠന ആഗ്രഹം ‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായമഭ്യര്‍ഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്‌സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥിനി. ഇതേത്തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് ഗതിയില്ലാത്തതിനാല്‍ സഹായം തേടി വിദ്യാര്‍ഥിനിയും കുടുംബവും കലക്ടറെ സമീപിക്കുകയാണ്. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ച കലക്ടര്‍…

Read More