മരണശേഷം യാതൊരുവിധ ആദരവും എനിക്ക് വേണ്ട… ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക അതുമതി ! താന്‍ വളരെ ക്ഷീണിതയാണെന്ന് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി

തിരുവനന്തപുരം: മരിച്ചു കഴിഞ്ഞതിനു ശേഷം തനിക്ക് യാതൊരു ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി.”മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.”സുഗത കുമാരി പറയുന്നു. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം വളരെയേറ ക്ഷീണിതയാക്കിയെന്ന് മലയാളത്തിന്റെ പ്രിയ കവയിത്രി പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ് അവര്‍. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ഈ അവസ്ഥയിലും നിരാലംബര്‍ക്കുവേണ്ടി സ്ഥാപിച്ച ‘അഭയ’യുടെ കാര്യങ്ങള്‍ നോക്കാന്‍ സജീവ ഇടപെടല്‍ അവര്‍ നടത്തുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി, അര്‍ഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണ് സുഗതകുമാരി.- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുഗതകുമാരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍…

Read More

തോന്നിയ പോലെ ജീവിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യം! വഴിതെറ്റിയ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു; സുഗത കുമാരിയുടെ ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചില്‍

വഴിതെറ്റിയ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്ന് കവയിത്രി സുഗതകുമാരിയുടെ തുറന്നു പറച്ചില്‍. തോന്നിയ പോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നു വരികയാണെന്നും ഇത്തരക്കാര്‍ക്ക്  കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. ബോധപൗര്‍ണമിയിലെ അമ്മ അറിയാന്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അവര്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്. ”തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണ്. വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്”– സുഗതകുമാരി പറയുന്നു. കുറഞ്ഞത് പതിനഞ്ച് കുട്ടികളെങ്കിലും തന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പറഞ്ഞു. ”ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തുവന്നു പറഞ്ഞു, കോളജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂവെന്ന്. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം…

Read More