ആദ്യം നന്നായി ഒന്ന് ഒരുങ്ങി ആളുകളെ വശീകരിക്കും ! ഇരകള്‍ പുനര്‍വിവാഹക്കാരായ പുരുഷന്മാര്‍; വിവാഹം കഴിഞ്ഞാല്‍ സകലതും അടിച്ചുമാറ്റി മുങ്ങും…

പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്‍മാരെ വലയിലാക്കി വിവാഹം കഴിച്ചശേഷം സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ഇവര്‍ ഇത്തരത്തിലുള്ള വിവാഹത്തട്ടിപ്പ് നിത്യത്തൊഴിലാക്കിയ വ്യക്തിയാണ്. ആവഡി സ്വദേശിയുടെ പരാതിയിലാണ് ഇപ്പോള്‍ ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിനു (35) മുന്നില്‍, ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നായിരുന്നു ബ്രോക്കര്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയ മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി സമ്മാനിച്ചത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ…

Read More