വിവാഹിതനായ കാമുകനുമായി നിരന്തര ശാരീരിക ബന്ധം; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാമുകന്റെ സ്വഭാവം മാറി; ജെസ്‌നയുടേതെന്ന് സംശയിക്കപ്പെട്ട പൊക്കിഷയുടെ കത്തിക്കരിഞ്ഞ ജഡം എട്ടു വര്‍ഷം നീണ്ട പ്രണയത്തിന്റെ ബാക്കി പത്രം…

കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌നയുടേതെന്ന സംശയിച്ച് തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. പൊക്കിഷ എന്ന പെണ്‍കുട്ടിയുടേതായിരുന്നു ആ കത്തിക്കരിഞ്ഞ മൃതദേഹം. ഈ മൃതദേഹത്തിന് പിന്നിലെ കഥ ഏവരെയും ഞെട്ടിക്കുന്നതാണ്. പ്രണയവഞ്ചനയുടെ കൊടും ക്രൂരതയുടെ കഥയാണ് ഈ മൃതദേഹത്തിനു പറയാനുള്ളത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് പൊക്കിഷയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് അണ്ണാനഗര്‍ സ്വദേശിയാണ് മരിച്ച പൊക്കിഷ. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ടെത്തിയത്. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തമായത്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.…

Read More