തിരുവനന്തപുരത്ത് 14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറിന് 33 വര്‍ഷം കഠിന തടവ് !

തിരുവനന്തപുരത്ത് 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയിലെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന്‍ എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. 2017 ഡിസംബറില്‍ 25ന് പെണ്‍കുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐഡിയും വിഡിയോ ചാറ്റിന്റെ…

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമം ! ട്യൂഷന്‍ ടീച്ചര്‍ പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലീസിനോട് പറയുകയായിരുന്നു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

Read More