ബാങ്കുകാര്‍ ജപ്തിയ്ക്കായി വരുമ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് വരുന്നവരെ കണ്ടംവഴി ഓടിക്കുന്നത് പതിവായി; ഒടുവില്‍ കോടതി ഉത്തരവോടെ പട്ടികളെ ബാങ്കുകാര്‍ പിടിച്ചു കൊണ്ടുപോയി; നായ്ക്കളെ ലേലം ചെയ്യുമെന്ന് പത്രപരസ്യം നല്‍കിയിട്ടും കൂസലില്ലാതെ യജമാനന്‍ ഒളിവില്‍…

തിരുവനന്തപുരം: നായ്ക്കളുടെ അത്രയും യജമാനസ്‌നഹമുള്ള മറ്റൊരു ജീവിയും കാണില്ല. എന്നാല്‍ ഇവിടെ യജമാനനെ സ്‌നേഹിക്കാന്‍ പോയ 14 നായ്ക്കള്‍ക്ക് പണി പാലുംവെള്ളത്തില്‍ കൊടുത്താണ് യജമാനന്‍ മുങ്ങിയത്. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ബാങ്ക് ജീവനക്കാരെ വിരട്ടിയോടിച്ച് കോടതിനടപടി തടസ്സപ്പെടുത്തിയ കേസിലെ ‘പ്രതികളാണ്’ ഇപ്പോള്‍ ഈ 14 നായ്ക്കള്‍. അതേസമയം ഇവയെ ലേലം ചെയ്യുമെന്ന് പരസ്യം നല്‍കിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍. ബാങ്കിന്റെ സ്റ്റാച്യുശാഖയാണ് ‘ശ്വാനവാല്‍’ പിടിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ അനില്‍കുമാറാണ് വസ്തു പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്ത് അടയ്ക്കാതിരുന്നത്. ഒടുവില്‍ ജപ്തി നടപടികളിലേക്ക് കടക്കാതെ തരമില്ലെന്നായപ്പോള്‍ ബാങ്ക് നിയമാനുസൃത വഴിതേടുകയായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തുമ്പോള്‍ ഉടമ നായ്ക്കളെ തുറന്നുവിട്ട് ഇവരെ വിരട്ടി ഓടിക്കുക പതിവായി. അഡ്വക്കേറ്റ് കമ്മിഷണറും ബാങ്ക് ഉദ്യോഗസ്ഥരും പലതവണ പോയി കുരകേട്ട് മടങ്ങി. ഒടുവില്‍ കാര്യങ്ങള്‍ കോടതിയെ അറിയിച്ചു. നായപിടിത്തക്കാരെക്കൊണ്ട് ‘ടി കക്ഷികളെ’ പിടിക്കാന്‍ കോടതിയില്‍നിന്ന്…

Read More