സ്ത്രീധന പീഡനം! ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി യുവതി ഒഴിവാക്കി; തലാഖ് ചൊല്ലിയത് ഐ.ജിയുടെ സാന്നിധ്യത്തില്‍;സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനാവില്ലെന്ന് ഖാസി

amreen-bano600മീററ്റ്: സമകാലീന രാഷ്ട്രിയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മുത്തലാഖ്. മുത്തലാഖിനെതിരായി മുസ്ലി്ം സമുദായത്തില്‍ നിന്നു തന്നെയുള്ള നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. മുത്തലാഖ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികളും നിലപാടുകളെടുത്തു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ഒഴിവാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരിയായ അമ്‌റീന്‍ ബാനു എന്ന യുവതി. പൊലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുവതി ‘മുത്തലാഖ്’ ചൊല്ലി ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെയാണ് ബന്ധം വേര്‍പിരിഞ്ഞതെന്നു യുവതി പറയുന്നു.

പോലീസ് ഐ.ജി.അജയ് ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു തലാഖ് ചൊല്ലല്‍. അമ്‌റീന്‍ ബാനുവും സഹോദരി ഫറീനും വിവാഹം കഴിച്ചത് സബിര്‍, ഷക്കിര്‍ സഹോദരങ്ങളെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ഭര്‍ത്താക്കന്മാര്‍ പീഡിപ്പിക്കുക പതിവായിരുന്നു. ഒടുവില്‍, ഫറീനിനെ കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവായ ഷാക്കിര്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഇത് അമ്‌റീനെ വേദനിപ്പിച്ചു. തുടര്‍ന്നാണ ്ഇതിനു പ്രതികാരമെന്നോണം സാബിറില്‍ നിന്നു വിവാഹമോചനം നേടാന്‍ അമ്‌റീന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ചില്‍ സാബിറിനും ഷാക്കിറിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഐ.ജിയെ നേരിട്ട് കണ്ട് നടപടി ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അവര്‍ പരസ്യമായി ഭര്‍ത്താവിനെ മൊഴി ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

മുത്തലാഖ് വിഷയത്തില്‍ സ്ത്രീകളുടെ ക്ഷേമത്തിനായിമോദി സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും എല്ലാ സ്ത്രീകളും സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കണമെന്നും അമ്‌റീന്‍ പിന്നീട് പറഞ്ഞു. അതേസമയം ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനുള്ള വ്യവസ്ഥയില്ലെന്നാണ് മീററ്റ് മുഖ്യ ഖാസി ജീനൂര്‍ റഷീദുദ്ദീന്‍ പ്രതികരിച്ചത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ഒട്ടേറെപേര്‍ രംഗത്തുവന്നിട്ടുണ്ട്.

Related posts