ആ­ലു­വയിലെ കു­ടുംബ­ത്തെ കബളിപ്പിച്ച് പ­ണം ത­ട്ടി­യ സം­ഭ­വം; രണ്ട് വകുപ്പുചേർത്ത് മഹിളാ നേതാവിന്‍റെ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട അ­ഞ്ച് വ­യ­സു­കാ­രി­യു­ടെ കു­ടുംബ­ത്തെ പ­റ്റി­ച്ച് പ­ണം ത­ട്ടി­യ സം­ഭ­വ­ത്തില്‍ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് മുനീറിനെതിരേ കേസെടുത്തത്.

ഐപിസി 406, ഐപിസി 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍റെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു

മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്.

മു­നീര്‍ എ­ന്ന­യാള്‍ 1,20,000 രൂ­പ ത­ട്ടി­യെ­ടു­ത്തെന്നും പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ 70,000 രൂ­പ തി­രി­ച്ച് നല്‍­കി­യെന്നും കു­ട്ടി­യു­ടെ പി­താ­വ് ആ­രോ­പിച്ചിരുന്നു. കു­ട്ടി കൊല്ല­പ്പെ­ട്ട് ദി­വ­സ­ങ്ങള്‍ മാ­ത്രം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണ് സം­ഭവം.

എന്നാൽ സംഭ­വം വാര്‍­ത്ത­യാ­യ­തോ­ടെ ത­ട്ടി­യെ­ടു­ത്ത പ­ണം കു­ട്ടി­യു­ടെ പി­താ­വി­ന് ഇയാൾ തി­രി­കെ നല്‍­കിയിരുന്നു.

സംഭവത്തിന് പിന്നാലെ മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

Related posts

Leave a Comment