സാധാരണക്കാരന്‍റെ ഒരുതരി പൊന്നെന്ന മോഹം ബാലികേറാമലയാകുന്നു… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 1,03,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,945 രൂപയും പവന് 1,03,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4530 ഡോളറും രൂപയുടെ വിനിമയ നിരക്ക് 89.91 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒന്നരക്കോടി രൂപയായി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 10,640 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 8,290 രൂപയും ഒന്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച്് 5,345 രൂപയുമായി.വെള്ളി വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് അഞ്ചു ഡോളറിന്‍റെ വര്‍ധനയാണ് ഉണ്ടായത്. 79.1 ഡോളറാണ് വെള്ളി വില. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയായിരുന്നു. ഇന്ന് 250 രൂപയിലേക്കാണ് എത്തിയത്.

വര്‍ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ അപകടസാധ്യതകളും, ദുര്‍ബലമാകുന്ന യുഎസ് ഡോളറും മൂലം ആഗോളതലത്തില്‍ വളരുന്ന അനിശ്ചിതത്വത്തില്‍ നിന്ന് നിക്ഷേപകര്‍ സംരക്ഷണം തേടുന്നതിനാല്‍, സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സ്വര്‍ണവില ഇനിയും ഉയരും എന്നുള്ള സൂചനകള്‍ തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

സ്വര്‍ണവിലയിലെ വര്‍ധന സാധാരണക്കാരുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment