ബാലഭാസ്‌കര്‍ മരിച്ച ദിവസം ആശുപത്രിയിലുണ്ടായിരുന്ന പൂന്തോട്ടം ലത മരണവാര്‍ത്തറിഞ്ഞയുടന്‍ സ്ഥലം വിട്ടു; ബലിക്രിയകള്‍ക്കു പോലും ബന്ധുക്കളെ വീട്ടില്‍ പ്രവേശിപ്പിച്ചില്ല; ഗുരുതര ആരോപണങ്ങളുമായി ബന്ധു രംഗത്ത്…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറുകയാണ്. ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബന്ധുക്കളെ വീട്ടില്‍ കയറ്റിയില്ലെന്ന ആരോപണവുമായി ബന്ധു കൂടിയായ പ്രിയാ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു പുറമെ ബാലഭാസ്‌ക്കര്‍ മരിച്ച ദിവസം പകല്‍ പാലക്കാട് പൂന്തോട്ടം ലത എന്ന സ്ത്രീ ആശുപത്രിയിലുണ്ടായിരുന്നെന്നും എന്നാല്‍ ബാലുവിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അവര്‍ സ്ഥലംവിട്ടുവെന്നും പ്രിയ ആരോപിക്കുന്നു. വാഹനമോടിച്ച അര്‍ജുന്റെ മാതൃസഹോദരിയാണ് ഇവര്‍ എന്നും എന്നാല്‍ ആരും അത് ചര്‍ച്ചയാക്കിയില്ലെന്നും പ്രിയ ആരോപിക്കുന്നു.

നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങള്‍ തന്നെ നടത്തിത്തരും’ എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാര്‍ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാര്‍ നടത്തിക്കൊടുത്ത കല്യാണം. അവര്‍ തന്നെ ഏറ്റെടുത്ത കല്യാണം.. ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാള്‍ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്വയം ഉള്‍വലിഞ്ഞു നിന്നിരുന്ന പ്രകൃതക്കാരി. ബാലു എ. ആര്‍, റഹ്മാനെപ്പോലെ ഉയര്‍ന്നു വരും..ബാലുവിന്റെ സഹോദരി എന്ന നിലയില്‍ താന്‍ വൈകാതെ അറിയപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആ ചേച്ചിക്ക് ഇരുട്ടടി പോലെയായി ഈ കല്യാണം.

ജീവിതത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂടുതല്‍ ഉള്‍വലിയാനും സ്വയം ഒറ്റപ്പെടല്‍ എന്ന ശിക്ഷ കല്‍പ്പിക്കാനും ആണ് 2001 ഇല്‍ അവള്‍ തീരുമാനിച്ചത്. കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ആരും അകത്തു കയറ്റിയില്ല എന്ന് കഥ പാട്ടാകുമ്പോഴും, അതിനാരും, പ്രത്യേകിച്ചും ആ പെണ്‍കുട്ടി, ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും ശ്രമിച്ചതുപോലുമില്ല എന്ന മഹാസത്യം അറിയാതെ പോയി ലോകം.. ചേച്ചിയെ ഈ വഴിക്കാക്കി അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്തിയിട്ടു പോയ മകനോടും ആരും ഒന്നും ചോദിച്ചില്ല..കാരണം അവന്‍ അപ്പോഴേക്കും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ‘സെലിബ്രിറ്റി’ ആയിക്കഴിഞ്ഞിരുന്നു.

പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Related posts