ഇങ്ങനെ പ്രതികരിക്കേണ്ടിവന്നത് സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോൾ; നാട്ടുകാർ അപവാദം പ്രചരിപ്പിച്ചതിന് മൈക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനും ചിലത് പറയാനുണ്ട്…

കായംകുളം: തനിക്കെതിരേ അപവാദപ്രചാരണം നടത്തിയ നാട്ടുകാര്‍ക്കെതിരേ മൈക്ക് വച്ച് അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച യുവാവ് അറസ്റ്റിൽ.

കായംകുളം കീരിക്കാട് സ്വദേശിയായ ഡോണ്‍ രവിയെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വീടിനു സമീപത്തെ ഒരു ചായക്കടയുടെ മുന്നിലെത്തിയാണ് അപവാദപ്രചാരണം നടത്തിയവർക്കെതിരേ മൈക്കിലൂടെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചത്.

പ്രവാസിയായിരുന്ന ഡോൺ രവി നാട്ടിലേക്ക് മടങ്ങിയശേഷം പണിയില്ലാതെ ഒരുവര്‍ഷം കഷ്ടപ്പെട്ടു. പിന്നീട് ചെറിയ ബിസിനസുകൾ ചെയ്തു. പിന്നാലെ സ്ഥലം വാങ്ങി വീട് വച്ചു.

വീടിന് കല്ലിട്ടപ്പോള്‍ മുതല്‍ നാട്ടുകാരുടെ വക അപവാദം പറച്ചില്‍ ആരംഭിച്ചെന്ന് രവി പറയുന്നു. ചായക്കടയിലും കവലയിലും എല്ലാം അപവാദം.

സ്ത്രീകളുമായി അവിഹിതബന്ധം, പണം കടം വാങ്ങിയ ശേഷം ചിറ്റപ്പനെ തല്ലി, പാലുകാച്ചലിന് 25 ലക്ഷം രൂപ കിട്ടി എന്നിങ്ങനെ അപവാദങ്ങളുടെ പെരുമഴ. ഒടുവിൽ സഹികെട്ടപ്പോഴാണ് വേറിട്ട പ്രതികരണവുമായി ഡോൺ രംഗത്തുവന്നത്.

അപവാദങ്ങളിൽ സഹികെട്ട ഡോൺ, അടുത്ത വീട്ടിലെ കുട്ടികള്‍ തിരുവാതിര പരിശീലിച്ച് കൊണ്ടിരുന്ന മൈക്ക് വാങ്ങി.

നേരെ പ്രദേശത്ത് ആള് കൂടുന്ന ചായക്കടയുടെ മുന്നിലെത്തി അസഭ്യവർഷം നടത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിക്കേണ്ടിവന്നതെന്നാണ് ഡോണ്‍ ന്യായീക രിച്ചത്.

വീഡിയോ വൈറലായതോടെ സമാന അനുഭവം നേരിടുന്ന അനേകം പേർ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ, പരസ്യമായി അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച നടപടി നിയമലംഘനമാണന്ന് പരാതികളും ഉയർന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

Related posts

Leave a Comment