ആ ലിപ് ലോക്ക് ഒഴിവാക്കാനാകില്ലായിരുന്നു ! അല്ലായിരുന്നെങ്കില്‍ ഇത്തരം രംഗങ്ങളില്‍ ഒരിക്കലും അഭിനയിക്കില്ലായിരുന്നു; മായാനദിയിലെ പ്രണയം തുളുമ്പുന്ന ലിപ് ലോക്ക് സീനിനെക്കുറിച്ച് ടൊവിനോ പറയുന്നത്

കേരളക്കരയാകെ പ്രണയിപ്പിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രമായ മായാനദിയിലെ ലിപ് ലോക്ക് സീനിനെക്കുറിച്ച് നായകന്‍ ടൊവിനോ മനസു തുറന്നു. മാത്തന്റെയും അപ്പുവിന്റെയും പ്രണയമാണ് ഒരു സാധാരണ നദിപോലെ ഒഴുകേണ്ട സിനിമയെ മായാനദിയാക്കിയത്. പ്രണയത്തിന്റെ ആര്‍ദ്രത ചിത്രീകരിക്കാന്‍ ആ ലിപ് ലോക്ക് രംഗം അത്യാവശ്യമായിരുന്നതു കൊണ്ടു മാത്രമാണ് താന്‍ ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതെന്ന് ടൊവിനോ പറയുന്നു. അല്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അത്തരമൊരു രംഗത്ത് അഭിനയിക്കില്ലായിരുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തുറന്നു പറഞ്ഞു.

‘സിനിമയെ പൂര്‍ണമാക്കുന്നത് ഈ രംഗങ്ങളാണ്. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എനിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്‌സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം പറയുന്ന രീതിയില്‍ അവര്‍ അത് ചിത്രീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു’. ടോവിനോ പറയുന്നു. ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്‌സിന് സാധിച്ചു.

ഈ ലവ് മേക്കിങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റേയും മാത്തന്റേയും പ്രണയം ഇത്രയും മനോഹരമായി പറയാന്‍ സാധിക്കുകയെന്നും ടോവിനോ ചോദിക്കുന്നു. സിനിമ കാണാന്‍ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്‍ കണ്ട ഷോസിലൊന്നും ഒരാള്‍ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോകുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം. ആളുകള്‍ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടു തന്നെയാണ് എടുത്തിരിക്കുന്നത്. – ടൊവിനോ പറഞ്ഞു. കഥ അറിയാതെ ആദ്യം സിനിമ കാണുന്നതും, മുഴുവന്‍ കഥയറിഞ്ഞ് സിനിമ കാണുമ്പോഴും മായാനദി തരുന്നത് രണ്ട് അനുഭവങ്ങളാണ്. രണ്ടാമത്തെ കാഴ്ചയിലാണ് മാത്തന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ മനസിലാകുന്നതെന്നും താരം വിശദീകരിക്കുന്നു.

 

Related posts