നിരപരാധിയെന്ന് കിർമാണി മനോജ്, കുടുംബമുണ്ടെന്ന് അനൂപ്, ജയിലിൽ നല്ലനടപ്പായിരുന്നെന്ന് രാമചന്ദ്രൻ; ടി.പി.കേ­സില്‍ വ­ധ­ശി­ക്ഷ ഒ­ഴി­വാ­ക്കാന്‍ കോ­ട­തി­യില്‍ യാ­ചി­ച്ച് പ്ര­തികള്‍

കൊ­ച്ചി: ടി.പി.വ­ധ­ക്കേ­സിൽ കു­റ്റ­വാ­ളി­ക­ളു­ടെ ശി­ക്ഷ ഉ­യര്‍­ത്ത­ണ­മെ­ന്ന പ്രോ­സി­ക്യൂഷ­ന്‍റെ ഹര്‍­ജി­യില്‍ വാ­ദം കേള്‍­ക്കേ, വ­ധ­ശി­ക്ഷ നല്‍­കാ­നി­രി­ക്കാന്‍ എ­ന്തെ­ങ്കിലും കാ­ര­ണ­മു­ണ്ടോ എ­ന്ന് കോട­തി പ്ര­തി­ക­ളോ­ട് ചോ­ദിച്ചു. വ­ധ­ശി­ക്ഷ ഒ­ഴി­വാ­ക്കാന്‍ ഹൈ­ക്കോ­ടതി­യോ­ട് യാ­ചി­ച്ച് പ്ര­തി­കൾ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ ഇങ്ങനെ.

പ്ര­തി­ക­ളില്‍ ഓ­രോ­രു­ത്ത­രെ­യാ­യി വി­ളി­ച്ച് കോട­തി ഇ­ക്കാര്യം ആ­രാഞ്ഞു. താന്‍ നിരപരാ­ധി ആണെന്നായിരുന്നു ഒന്നാം പ്രതി എം.സി.അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക്­ വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെ­ന്നും ഇയാള്‍ ആവശ്യപ്പെ­ട്ടു.

നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്ര­തി അ­ഭ്യര്‍­ഥിച്ചു.

ത­നി­ക്ക് 78 വ­യ­സു­ണ്ടെന്നും ഗു­രു­ത­ര­മാ­യ ആ­രോ­ഗ്യ­പ്ര­ശ്‌­ന­മു­ണ്ടെന്നും കേ­സില്‍ പു­തു­താ­യി പ്ര­തി ചേര്‍­ക്ക­പ്പെ­ട്ട കെ.കെ.കൃ­ഷ്­ണന്‍ കോ­ട­തി­യില്‍ പ­റഞ്ഞു. ത­ന്‍റെ സ­ഹോ­ദ­രന്‍ മ­റ്റൊ­രു രാ­ഷ­ട്രീയ കൊ­ല­പാ­ത­ക കേ­സില്‍ മ­രി­ച്ച് പോ­യ­തി­നാല്‍ ആ കു­ടും­ബവും ത­ന്‍റെ സം­ര­ക്ഷ­ണ­യി­ലാ­ണെന്നും ഇ­യാള്‍ അ­റി­യിച്ചു.

ശി­ക്ഷാ­വി­ധി­ക്ക് ശേഷം താന്‍ ജ­യി­ലില്‍ നല്ല ന­ട­പ്പാ­ണെ­ന്നാ­യി­രുന്നു കെ.സി.രാ­മ­ച­ന്ദ്രന്‍ കോ­ട­തി­യില്‍ പ­റ­ഞ്ഞത്. പ­രോ­ളില്‍ പു­റ­ത്തി­റ­ങ്ങി­ ഒ­രു വൃ­ദ്ധ­സ­ദ­ന­ത്തി­ന്‍റെ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പ്പെ­ടു­ന്നു­ണ്ടെന്നും ഇ­യാള്‍ കോ­ട­തി­യില്‍ പ­റഞ്ഞു. ഓണ്‍­ലൈ­ന്‍ പ്ലാറ്റ്‌­ഫോ­മി­ലൂ­ടെ കോട­തി ന­ട­പ­ടി­ക­ളില്‍ പ­ങ്കാ­ളിയാ­യ പ്ര­തി ജ്യോ­തി­ബാ­ബുവും ആ­രോ­ഗ്യ­പ്ര­ശ്‌­ന­ങ്ങള്‍ കോ­ട­തി­യില്‍ അ­റി­യിച്ചു.

കു­റ്റ­വാ­ളി­ക­ളു­ടെ ശി­ക്ഷ ഉ­യര്‍­ത്ത­ണ­മെ­ന്ന പ്രോ­സി­ക്യൂഷ­ന്‍റെ ഹര്‍­ജി­യില്‍ ചൊവ്വാഴ്ച വാദം തുടരും. ചൊ­വ്വാ­ഴ്­ച 10:15ന് പ്ര­തിക­ളെ വീണ്ടും ഹാ­ജ­രാ­ക്കാന്‍ കോട­തി ആ­വ­ശ്യ­പ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment