വാഷിംഗ്ടൺ: അമേരിക്കയുമായി കരാറിലെത്തണമെന്നും ഇല്ലെങ്കിൽ ഇറാൻ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ പലതും സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണം. അല്ലെങ്കിൽ അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
അതേസമയം ഇറാനിൽ ശനിയാഴ്ച അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം ട്രംപിനെ അറിയിച്ചു. എന്നാൽ ഈ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ധാരണ ഉണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
