ഉമേഷും ഉദയനും കടുത്ത ലൈംഗികവൈകൃതത്തിന് അടിമകള്‍ ! ഉദയന് തൊലിവെളുത്ത വിദേശ വനിതകളോട് കടുത്ത ഭ്രമം; വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തത് നിരവധി തവണ

ലാത്വിയന്‍ സ്വദേശിനിയായ വിദേശ വനിതയെ കോവളം പനത്തുറയിലെ കണ്ടല്‍കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകള്‍. ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയത് നിരവധി തവണയെന്ന് വിവരം.

വിദേശവനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളായ ഉമേഷ് ( 28), ഉദയന്‍ (24) എന്നിവര്‍ ലൈംഗിക വൈകൃതത്തിന്റെ അടിമകളാണെന്ന് പോലീസ് പറയുന്നു.പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം പുലര്‍ത്തുന്നതിനോടായിരുന്നു ഉമേഷിന് ഇഷ്ടം. വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു ഉദയന്.

കോവളം പരിസരത്തും മറ്റു സ്ഥലങ്ങളിലുമുള്ള പല പുരുഷന്മാരെയും ഉമേഷ് ഈ കണ്ടല്‍ക്കാട്ടില്‍ കൊണ്ടു പോയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ വിദേശികളുമായും ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

കറുത്ത വര്‍ഗക്കാരായ വിദേശ വനിതകളെ താല്‍പര്യമില്ലായിരുന്ന ഉദയന് തൊലി വെളുത്ത വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു.പലരെയും വലയില്‍ വീഴ്ത്തി തൃപ്തിയടഞ്ഞിട്ടുണ്ട് ഇയാള്‍. സ്വാഭാവിക ലൈംഗികതയില്‍ കവിഞ്ഞ് പ്രകൃതിവിരുദ്ധ ലൈംഗികതയോടായിരുന്നു ഇയാള്‍ക്ക് കൂടുതല്‍ കമ്പം.

രഹസ്യ സ്വഭാവമുള്ളതും നിഗൂഢവുമായ കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതകളെ എത്തിച്ചിരുന്നത് ലഹരി പദാര്‍ത്ഥങ്ങള്‍ വാഗ്ദാനം ചെയ്തു തന്നെ ആയിരുന്നു. മണക്കാടിനടുത്തുള്ള ഒരു കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഉദയനും ഉമേഷും.

കേറ്ററിംഗ് ജോലി ഇല്ലാത്തപ്പോള്‍ ഇരുവരും നേരേ കോവളത്തേക്കു പായും. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന വിദേശികളെ സമീപിക്കും. ഇതിലൂടെ ഇംഗ്ളീഷ് കൈകാര്യം ചെയ്യാനും പഠിച്ചു. ഇങ്ങനെ നിരവധി വിദേശ വനിതകളെ ഇവര്‍ ചൂഷണം ചെയ്തതായാണ് വിവരം.

 

Related posts