കേരളം യുഡിഎഫ് തൂത്ത് വാരും; ഇന്ന് ആറ് മണികഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കുമെന്ന് എ.കെ. ആന്‍റണി


തിരുവനന്തപുരം: ഇന്ന് ആറ് മണികഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും. പിന്നീട് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി മാത്രമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കേരളത്തിന്‍റെ ഭരണം യുഡിഎഫിന് ലഭിക്കുമെന്നും കേരളം യുഡിഎഫ് തൂത്ത് വാരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിനെതിരേ കണക്കു ചോദിക്കാനും എല്‍ഡിഎഫിനെ പുറത്താക്കാനും ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകി എത്തുകയാണ്. എസ്എഫ്‌ഐയുടെ സ്ഥാപക നേതാവ് ഉള്‍പ്പെടെ യുഡിഎഫിനോടൊപ്പമാണ്. എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവര്‍ ഇത്തവണ മാറി വോട്ട് ചെയ്യണം.

അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പാര്‍ട്ടി സംവിധാനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിക്കുമെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ബിജെപിക്ക് കേരളത്തിന്‍റെ മണ്ണില്‍ വിജയിക്കാന്‍ കഴിയില്ല.

അവര്‍ക്ക് പാകപ്പെടുന്ന മണ്ണല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. ജഗതി സ്‌കുളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment