2014 ല്‍ വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ ബിജെപിയെ സഹായിച്ചത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്! ഇക്കാര്യം വെളിപ്പെടുത്താന്‍ ശ്രമിച്ച പലരും കൊല്ലപ്പെട്ടു; യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ പകച്ച് രാജ്യം

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇലക്രോണിക് വോട്ടിംങ് മെഷിന്‍ അട്ടിമറിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് റിലയന്‍സ് ആണെന്ന് യു.എസ് ഹാക്കര്‍ ഷുജയുടെ വെളിപ്പെടുത്തല്‍.

ഫ്രീക്കന്‍സി കുറഞ്ഞ സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഇ.വി.എം ഹാക്ക് ചെയ്തതെന്നും ഇതിന് ബി.ജെ.പിയെ സഹായിച്ചത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആണെന്നും യു.എസ് ഹാക്കര്‍ ഷുജ ലണ്ടനിലെ വാര്‍ത്തസമ്മേളനത്തിനിടെ വെളിപ്പെടുത്തി.

റിലയന്‍സിന് ബി.ജെ.പിക്ക് അനുകൂലമായി ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. ഇന്ത്യയിലെ ഒമ്പത് സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ റിലയന്‍സിന് ഉണ്ടെന്നും എന്നാല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും ഷുജ പറഞ്ഞു.

ഡാറ്റ എന്‍ട്രിയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് തൊഴിലാളികളുടെ വിശ്വാസം എന്നും ഷുജ പറഞ്ഞു.തിങ്കളാഴ്ച വൈകീട്ട് ലണ്ടനിലാണ് ഷുജ വാര്‍ത്ത സമ്മേളനം നടത്തിയത്

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോണ്‍സ്റ്റര്‍ഷന്‍ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയായിരുന്നു ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയ്ദ്. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും അതുപോലെതന്നെ ഹാക്കിംഗ് വിവരം വെളിപ്പെടുത്താനിരിക്കെയാണ് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഷുജ പറഞ്ഞു. തനിക്ക് വധഭീഷണി ഉള്ളതിനാല്‍ പത്ര സമ്മേളനം നടത്താതെ സ്‌കൈപ്പിലൂടെ മുഖം മറച്ചായിരുന്നു ഷൂജ ഇതെല്ലാം വെളിപ്പെടുത്തിയത്.

Related posts