സത്യം തെളിയാൻ സിബിഐ വരട്ടെ..! ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജിൽ; വാളയാർ കേസ് സിബിഐക്ക് വിടാൻ സർക്കാർ തയാറാകണമെന്ന് കെ. സുരേന്ദ്രൻ

 

വാളയാര്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂതനെ വിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വാള‍യാർ പെൺകുട്ടികളുടെ മാതാപിതാക്കൾ അട്ടപ്പള്ളത്തെ വീടിനു മുന്നിൽ തുടരുന്ന സത്യഗ്രഹത്തിന് പിന്തുണ നൽകി സ്ഥലത്ത് എത്തിയശേഷമാണ് സുരേന്ദ്രന്‍റെ പ്രസ്താവന.

പെൺകുട്ടികളുടെ കുടുംബം എന്തിനാണ് സമരം ചെയ്യുന്നതെന്നാണ് മന്ത്രി എ.കെ. ബാലന്‍ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കില്‍ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലന്‍ ചെയ്യേണ്ടത്.

കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. പാര്‍ട്ടിക്കാരാണ് പ്രതികള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്.

ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്‌റ്റോറേജിലാണ്. ഈയൊരവസ്ഥയില്‍ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Related posts

Leave a Comment