വ­ണ്ടി­പ്പെ­രി­യാ­റില്‍ പീ­ഡ­ന­ത്തി­നി­ര­യാ­യി കൊല്ല­പ്പെ­ട്ട ആ­റ് വ­യ­സു­കാ­രി­യുടെ അച്ഛ­ന് കു­ത്തേറ്റു; ആ­ക്ര­മിച്ച­ത് പ്ര­തി­യായിരുന്ന അർജുന്‍റെ ബന്ധു

ഇടുക്കി: വ­ണ്ടി­പ്പെ­രി­യാ­റില്‍ പീ­ഡ­ന­ത്തി­നി­ര­യാ­യി കൊല്ല­പ്പെ­ട്ട ആ­റു­വ­യ­സു­കാ­രി­യു­ടെ അച്ഛ­ന് കു­ത്തേറ്റു. കേ­സി­ലെ പ്ര­തി­യാ­യി­രു­ന്ന അര്‍­ജു­ന്‍റെ ബ­ന്ധു­വാ­ണ് ആ­ക്രമ­ണം ന­ട­ത്തി­യത്.

വ­ണ്ടി­പ്പെ­രി­യാര്‍ ടൗ­ണില്‍­വ­ച്ചാ­ണ് സം­ഭവം. പെണ്‍­കു­ട്ടി­യു­ടെ അ­ച്ഛനും മു­ത്ത­ച്ഛനും നി­ന്ന സ്ഥ­ല­ത്തേ­യ്­ക്ക് അര്‍­ജുന്‍റെ പി­തൃ­സ­ഹോ­ദ­ര­ന്‍ എ­ത്തി­യ­തി­ന് പി­ന്നാ­ലെ കേ­സി­നെ ചൊല്ലി ഇ­രു­കൂ­ട്ടരും ത­മ്മില്‍ വാ­ക്കേ­റ്റ­മു­ണ്ടാ­യി. ഇ­വി­ടെ­നി­ന്ന് പി­രിഞ്ഞു­പോ­യ ശേ­ഷം ഇ­യാള്‍ തി­രി­കെ എ­ത്തി കു­ത്തി­പ­രി­ക്കേല്‍­പ്പി­ക്കു­ക­യാ­യി­രുന്നു.

കാ­ലി­ന് പരി­ക്കേ­റ്റ ഇ­ദ്ദേഹ­ത്തെ വ­ണ്ടി­പ്പെ­രി­യാ­റി­ലെ സര്‍­ക്കാര്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. പ­രി­ക്ക് ഗു­രു­ത­ര­മ­ല്ലെ­ന്നാ­ണ് വി­വ­രം. ആ­ശു­പത്രി പ­രി­സര­ത്ത് പോ­ലീ­സ് സു­ര­ക്ഷ­യൊ­രു­ക്കി­യി­ട്ടുണ്ട്. ഇ­രു­കൂ­ട്ട­രു­ടെയും വീ­ടു­കള്‍­ക്ക് സം­രക്ഷ­ണം ഒ­രു­ക്കു­ന്ന കാ­ര്യവും പോ­ലീ­സ് ആ­ലോ­ചി­ക്കു­ന്നു­ണ്ടെ­ന്നാ­ണ് വി­വരം.

കേ­സി­ലെ പ്ര­തി­യാ­യ അര്‍­ജു­നെ തെ­ളി­വു­ക­ളു­ടെ അ­ഭാ­വ­ത്തില്‍ ക­ട്ട­പ്പ­ന അ­തിവേ­ഗ സ്‌­പെ­ഷ്യല്‍ കോട­തി വെ­റു­തേ വി­ട്ടി­രു­ന്നു. കേ­സ­ന്വേ­ഷ­ണ­ത്തില്‍ പോ­ലീ­സ് വീഴ്­ച ഉ­ണ്ടാ­യ­താ­യി വ്യാ­പ­ക വി­മര്‍ശ­നവും ഉ­യര്‍­ന്നി­രുന്നു.

Related posts

Leave a Comment