വിജയ് ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ; ആകാംഷയോടെ ആരാധകർ

SVC59 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ഒരുങ്ങുന്നു. സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്ന ഈ ചിത്രം, രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം സംവിധായകന്‍റെ സംവിധാന സംരംഭമാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെന്‍റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത.

വിജയ്‌യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്. വിജയ് കത്തി പിടിച്ച് നിൽക്കുന്നതിനാൽ പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്‍റെ തന്നെ തീവ്രത കൂട്ടുന്നു.

ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് മേക്കോവറിൽ എത്തുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അദ്ദേഹത്തിന്‍റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ചിത്രമായിരിക്കും ഇതെന്ന് നിർമാതാവ് ദിൽരാജുവും പറഞ്ഞു. പിആർഒ പി. ശിവപ്രസാദ്.

Related posts

Leave a Comment